മരണത്തിന്റെ സംഗീതം...!

on Sunday, September 30, 2007



സംഗീതം..!


അത് മഹത്തായ കലകളില്‍ ഒന്നു തന്നെ.


ചില രാഗങ്ങളില്‍ കീര്‍ത്തനങ്ങള്‍ പാടിത്തീരും മുന്‍പ് സ്വര്‍‌ഗത്തില്‍ നിന്നും അമൃത വര്‍ഷം പോലെ മഴ പെയ്തിട്ടുണ്ടെന്ന് ചരിത്രം!. ഗുരുവായൂരിലെ അടഞ്ഞ തിരുനടക്കു മുന്‍പില്‍ നമ്മുടെ ഗാനഗന്ധര്‍‌വന്‍ തന്റെ മാന്ത്രിക ശബ്ഗത്തില്‍ ഒരു സ്തുതിഗീതം പാടിയാല്‍ ശ്രീകൃഷ്ണ ഭഗവാന്‍ നട തുറന്നു പ്രസാദിക്കും എന്നു കവി ഭാഷ്യം.


മ്യൂസിക്ക് തെറാപ്പി ഒരു ചികിത്സാരീതിയായി ശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു.മനസിന്റെ മുറിവുണക്കുവാനും ആകുലതകള്‍ ശമിപ്പിക്കുവാനും രോഗങ്ങള്‍ മാറുവാനും വരെ ഇഷ്ട സംഗീതം ഉപയോഗപ്പെടുത്താമെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.


എന്നാല്‍ സംഗീതത്തിന്റെ മറ്റൊരു മാസ്മരിക ഭാവം 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുപാട് പേരെ മരണത്തിലേക്ക് മാടി വിളിച്ച സംഭവമാണ് "ഗ്ലൂമീ സണ്‍‌ഡേ".


1933 ഫെബ്രുവരി മാസത്തിലെ ഒരു ഞായറാഴ്ച ദിവസം ഹംഗറിയില്‍ ഉദയം ചെയ്ത ഒരു ഗാനം ഒരു കൊടുംകാറ്റ് കണക്കേ അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വീശിയടിച്ച് കുറേ മനുഷ്യാത്മാക്കളെ മരണത്തിലേക്ക് കൂട്ടി കൊണ്ടു പോയി.


ആ ഗാനമാണ് "ഗ്ലൂമി സണ്‍‌ഡേ".




റിസ്‌സോ സറസ്സ് എന്ന ഹംഗേറിയന്‍ പിയാനോ വിദഗ്ദ്ധന്റെ മനസിന്റെ ആഴങ്ങളില്‍ നിന്നും ഉടലെടുത്ത സംഗീതമാണ് "ഗ്ലൂമി സണ്‍‌ഡേ". പിണങ്ങിപോയ തന്റെ പ്രിയതമയുടെ അകല്‍ച്ച തകര്‍‌ത്ത മനസില്‍ നിന്നും ഉടലെടുത്ത ഈ ശോക ഗാനം പിന്നീട് ലോക ഗാന ശാഖയില്‍ തന്നെ ഒരു കറുത്ത ഇതിഹാസമാവുകയായിരുന്നു.


താന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനവുമായി റിസ്‌സോ സെറസ്സ് പല സ്റ്റുഡിയോകളിലും കയറി ഇറങ്ങിയെങ്കിലും റിക്കോര്‍‌ഡ് ചെയ്യാന്‍ ആരും തയാറായില്ല. അവസാനം റിസ്‌സോ സെറസ്സിന്റെ നിരന്തര പരിശ്രമങ്ങളുടെ ഫലമായി ഈ ഗാനം പുറത്തിറങ്ങുകയും, ഒരാഴ്ചകൊണ്ടു തന്നെ "ഗ്ലൂമി സ‌ണ്‍‌ഡേ ഹംഗറിയുടെ ഹിറ്റ് ചാര്‍‌ട്ടില്‍ ഇടപിടിക്കുകയും ചെയ്തു. എന്നാല്‍ അതൊരു ദുരന്തത്തിന്റെ ആരംഭമാണെന്ന് ആരും അറിഞ്ഞിരുന്നില്ല.


ഗാനം ഹിറ്റായതിന്റെ പിന്നാലെ റിസ്‌സോ സറസ്സ് തന്റെ കാമുകിയെ സ്വന്തം ജീവിതത്തിലേക്ക് തിരികെ വിളിച്ചുവെങ്കിലും ഗ്ലൂമി സ‌ണ്‍‌ഡേയിലൂടെ തന്റെ പ്രിയതമന്റെ വിരഹദുഖം മനസിലാക്കി വീണ്ടും ആദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ കരുത്തില്ലാതെ അവര്‍ ആത്മഹത്യ ചെയ്തു !. മരണക്കുറിപ്പായി അവര്‍ ഒരു ചെറിയ പേപ്പറില്‍ കുറിച്ചിട്ടത് ഒരു വാക്കു മാത്രം "ഗ്ലൂമി സണ്‍‌ഡേ".


പിന്നീട് ഈ പാട്ട് കേള്‍ക്കുന്നവരൊക്കെയും ഒരുതരം ഭ്രാന്തമായ ആവേശത്തോടെ മരണത്തിലേക്ക് നടന്നടുത്തു കൊണ്ടിരുന്നു. പ്രേമവും ദാമ്പത്യവും ജീവിതം തകര്‍ത്ത ഒരുപാട് പേരെ ഈ ഗാനം മരണത്തിലേക്ക് കൂട്ടികൊണ്ടുപോയി.


ഈ കാലയളവില്‍ ഹംഗറിയില്‍ ആത്മഹത്യ ചെയ്തവരില്‍ എത്രപേര്‍ ഈ പാട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു മരണത്തെ പുല്‍കി എന്നതിനു കൃത്യമായ കണക്കില്ലെങ്കിലും നൂറില്‍ അധികം പേരുടെ മരണത്തിനു പ്രത്യക്ഷ കാരണം "ഗ്ലൂമി സണ്‍ഡേ" ആയിരുന്നു.അതോടെ ഹംഗറിയിലെ ജനങ്ങള്‍ക്കിടയില്‍ ഗ്ലൂമി സണ്‍‌ഡേ മരണത്തിന്റെ പ്രതിരൂപമായി മാറുകയായിരുന്നു!. റിസ്‌സോ സറസ്സ് എന്ന കലാകാരന്‍ മരണത്തിന്റെ പ്രവാചകനും !. ഒടുവില്‍ ഹംഗേറിയന്‍ സര്‍ക്കാര്‍ ഈ ഗാനം നിരോധിച്ചു.


1936-ല്‍ 'ബോബ് അലന്‍' എന്നയാളുടെ നേതൃത്വത്തില്‍ 'ഹെല്‍കാബ്' എന്ന ബാന്റ് ഈ ഗാനം അമേരിക്കയില്‍ ഇറക്കിയതോടെ ഗ്ലൂമി സണ്‍‌ഡേ അമേരിക്കയിലും മരണത്തെ കുഴലൂതി വിളിച്ചുണര്‍ത്തുവാന്‍ തുടങ്ങി.


1941 -ല്‍ 'ബില്ലി ഹോളിഡേ' എന്ന പ്രശസ്ത ഗായിക ഗ്ലൂമി സണ്‍‌ഡേയുടെ ഇംഗ്ലീഷ് പരിഭാഷ ഇറക്കിയതോടെ അക്ഷരാര്‍‌ത്ഥത്തില്‍ ഒരര്‍‌ബുദം കണക്കേ "ഗ്ലൂമി സണ്‍‌ഡേ" ലോകമാകമാനം പകരാന്‍ തുടങ്ങി. ഒരുതരം പ്രേത സാന്നിദ്ധ്യം പോലെ ഈ ഗാനത്തെ ജനങ്ങള്‍ ഭയന്നു !.


ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ആത്മഹത്യചെയ്ത 'ജോസഫ് കെല്ലര്‍' എന്നയാളുടെ മേശമേലിരുന്ന മരണക്കുറിപ്പ് "ഗ്ലൂമി സണ്‍‌ഡേ"യിലെ വരികള്‍ ആയിരുന്നു.


മറ്റൊരിക്കല്‍ ഒരു നൈറ്റ് ക്ലബിലെ ലൈവ് ബാന്റില്‍ ഈ ഗാനം ആലപിക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ ഒരിക്കല്‍ കൂടി ഈ ഗാനം പാടാന്‍ ആവശ്യപ്പെടുകയും അതേ സമയം അയാള്‍ പുറത്തിറങ്ങി സ്വയം തീ കൊളുത്തി മരിക്കുകയും ചെയ്തു!.


മറ്റൊരു ലൈവ് ബാന്റില്‍ ഈ ഗാനം ആലപിച്ചു കൊണ്ടിരിക്കേ അവിടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ പര‌സ്പരം വെടിവക്കുക വഴി മരിക്കാന്‍ തമ്മില്‍ സഹായിച്ചു.


"ഗ്ലൂമി സണ്‍‌ഡേ"യുടെ റിക്കോര്‍‌ഡുകളും ഈ ഗാനത്തിന്റെ വരികള്‍ പകര്‍ത്തിയ കടലാസു തുണ്ടുകളുമൊക്കെ ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചു വച്ച ശേഷം ആത്മഹത്യ ചെയ്തവര്‍, തന്റെ ശവസംസ്കാര ചടങ്ങില്‍ ഉടനീളം ഗ്ലൂമി സണ്‍‌ഡേയുടെ വരികള്‍ മുഴങ്ങി കേള്‍ക്കണം എന്ന് അന്ത്യാഭിലാഷം എഴുതി വച്ചിട്ട് ആത്മഹത്യ ചെയ്തവര്‍, അങ്ങിനെ ഗ്ലൂമി സണ്‍‌ഡേയുടെ ഇരകള്‍ അനവധി, നിരവധി...!


റൊമില്‍ ഒരു തെരുവു ഗായകന്റെ ആര്‍‌ദൃമായ സ്വരനാധുരിയില്‍ ഗ്ലൂമി സണ്‍‌ഡേ കേള്‍ക്കാനിടയായ ഒരു പതിനഞ്ചുകാരന്‍ തന്റെ കയ്യില്‍ ഇരുന്ന പണമെല്ലാം ആ ഗായകനു കൊടുത്തിട്ട് അടുത്തുള്ള പാലത്തിനു മുകളില്‍ നിന്നും ചാടിമരിച്ചു !.


ഗ്ലൂമി സണ്‍‌ഡേയുടെ ലഹരി നിറഞ്ഞ ഈ മാസ്മരികത അറിഞ്ഞ ഹംഗേറിയന്‍ ഭരണകൂടം ഈ ഗാനം നിരോധിച്ചെങ്കിലും പലരും ഒളിച്ചും പതുങ്ങിയും ഈ ഗാനം ശേഖരിച്ചു വയ്ക്കുകയും കേള്‍ക്കുകയും ചെയ്തിരുന്നതിലൂടെ ആത്മഹത്യകളും തുടര്‍ന്നു കൊണ്ടേയിരുന്നു.


ആയിടെ ലണ്ടനിലെ ഒരു ഫ്ലാറ്റില്‍ നിന്നും തുടരെ കേട്ടുകൊണ്ടിരുന്ന ഗ്ലൂമി സണ്‍‌ഡേയുടെ ഈണം ശ്രദ്ധയില്‍പെട്ട പോലിസുകാര്‍ ബലമായി ഫ്ലാറ്റ് തുറന്ന്‍ അകത്ത് കടക്കുമ്പോള്‍ കാണുന്നത് തന്റെ ടേപ്പ് റെക്കോര്‍‌ഡറില്‍ തുടര്‍ച്ചയായി പാടുന്നവിധം "ഗ്ലൂമി സണ്‍‌ഡേ" ഓണ്‍ ചെയ്ത് വച്ച ശേഷം അടുത്ത കസേരയില്‍ വിഷം കഴിച്ച് മരിച്ചു ഇരിക്കുന്ന ഒരു വീട്ടമ്മയേ ആയിരുന്നു !.


ഇത്രയും ആയപ്പോഴേക്കും പല രാജ്യങ്ങളും, ബി.ബി.സി ഉള്‍പ്പെടെ റേഡിയോകളും ഈ ഗാനത്തെ പൂര്‍‌ണ്ണമായും നിരോധിച്ചു.


"മരണത്തെ ഞാന്‍ സ്വപ്നം കാണുന്നു...
മരണത്തിന്റെ പുരാവൃത്തം ഇവിടെ കഴിയുന്നു...
ഇനിയുള്ളത് ചൂടെന്നോ തണുപ്പെന്നോ ആര്‍ക്കറിയാം..."




ഇത് ഗ്ലൂമി സണ്‍‌ഡേയിലെ ചില വരികള്‍ ആണ്.
മരണത്തിന്റെ രുചി ഈ വരികള്‍ എഴുതുമ്പോള്‍ കവി അറിഞ്ഞിരുന്നില്ലല്ലോ ?




നിഗൂഢമായ ഒരു യക്ഷികഥയുടെ പര്യവസാനം പോലെയാണ് ഈ ഗാനശില്പിയുടെ ജീവിതവും അവസാനിച്ചത് !.1968-ല്‍ തന്റെ ജന്മദിനത്തിനു തൊട്ടടുത്ത ഒരു ഞായറാഴ്ച ബുഡാപെസ്റ്റിലെ ഒരു കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി റിസ്‌സോ സെറസ്സ് ആത്മഹത്യ ചെയ്തു !.തന്റെ ഗാനത്തിന്റെ വരികള്‍ അറം പറ്റിയത് പോലെ ഒരു ഞായറാഴ്ച റിസ്‌സോ സെറസ്സ് മരണത്തെ സ്വയം വരിച്ച് അതിന്റെ മണമറിയാനായി ആഴങ്ങളിലേക്ക് ഇറങ്ങി പോയതോടെ ഗ്ലൂമി സണ്‍‌ഡേ ലോക സംഗീത ചരിത്രത്തിലെ ഒരു ദുരന്തമായി പര്യവസാനിക്കുകയായിരുന്നു !!.

കാത്തിരുപ്പ്...

on Friday, September 28, 2007


വരുമെന്ന് പറഞ്ഞു വരമൊന്ന് നല്‍കിയെന്‍
മനസിന്‍ കോണില്‍ മയില്‍‌പ്പീലി വെച്ചു.
രാവേറെയായി, നാളേറേയായി
എന്നിട്ടുമെന്തേ വരാതെ നില്‍‌പ്പൂ
കാണാമറയത്തൊളിച്ചു നില്‍പ്പൂ..?


നീലക്കുറിഞ്ഞികള്‍ പൂത്തതും, പൊന്നാമ്പല്‍
നീളെ വിടര്‍‌ന്നതും നീയറിഞ്ഞോ..?
മുറ്റത്തെ മാവിന്മേല്‍ പൂത്തിരി പോലുള്ള
പൂങ്കുല വന്നത് നീയറിഞ്ഞോ..?


വെള്ളാരം കുന്നിലെ തുമ്പികള്‍ ചോദിച്ച
കിന്നരക്കാര്യങ്ങള്‍ നീയറിഞ്ഞോ..?
മേലേ പറമ്പിലെ അപ്പൂപ്പന്‍ താടികള്‍
നിന്നെ തിരഞ്ഞത് നീയറിഞ്ഞോ..?


തീരത്ത് ചെല്ലവേ വെണ്‍‌തിരമാലകള്‍
പൊട്ടിക്കരഞ്ഞതു നീയറിഞ്ഞോ..?
ഇന്നലെ പെയ്‌തൊരു തോരാമഴയത്ത്
നമ്മുടെ കളിവീടുടഞ്ഞതും നീയറിഞ്ഞോ..?


പറയാനൊരായിരം അറിയാനൊരായിരം
ഉണ്ടിനിയെപ്പോള്‍ എന്നരികിലെത്തും..?
ഉണ്ടിനി എപ്പോള്‍ നീയരികിലെത്തും..?

കീഴടങ്ങല്‍....

on Wednesday, September 26, 2007


അപരാധമായിരം ചെയ്തു പോയി
അറിവില്ലാതല്ലെന്നറിയുന്നു ഞാന്‍
എന്തോ നിനച്ചെന്റെ ഉള്ളം പിടഞ്ഞപ്പോള്‍
എന്തിനോ തോന്നിയതായിരുന്നു.

എന്നെ തഴയാതെ കാത്തുവല്ലോ
ഞാനൊരു പാമരനെങ്കിലും നീ
ഇല്ലിനി നിന്നെ മറക്കുകില്ല
കാരുണ്യ മൂര്‍‌ത്തേ കുമ്പിടുന്നേന്‍.

കേഴും മനസ്സില്‍ നിന്‍ നാമ മന്ത്രങ്ങള്‍
തേന്‍‌മഴയായ് പെയ്തിറങ്ങേണമേ
അര്‍‌പ്പിച്ചിടാം പാദ പത്മങ്ങളില്‍
അശ്രുകണങ്ങളാം പൂക്കള്‍ നിത്യം.

വന്നോട്ടെ നിന്നുടെ നവ്യ സങ്കേതത്തില്‍
നീ കൂടെയുണ്ടെന്ന ചിന്തയുമായ്
നിന്‍ നാമ മന്ത്രങ്ങള്‍ മാത്രമോതി ഞാന്‍
എന്‍ ദിനരാത്രങ്ങള്‍ നീക്കിടാം
നിന്‍ കാരുണ്യ വര്‍ഷങ്ങളെന്നുമെന്നും
ഞങ്ങളില്‍ ചൊരിഞ്ഞനുഗ്രഹിച്ചീടുമോ..

പിന്‍‌വിളി കേള്‍ക്കാതെ...!

on Monday, September 24, 2007

1



മൊബൈലില്‍ നിന്നുയര്‍ന്ന സംഗീതം ഉച്ചയുറക്കത്തെ തടസ്സപ്പെടുത്തിയ നീരസത്തോടെ കിടന്ന കിടപ്പില്‍ തന്നെ ഞാന്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.

ഹലോ...

ഹലോ ലൂയിസ് അല്ലേ..?

അതെ ആരാ...?

ഞാന്‍ ഷമീര്‍, തിരുവനന്തപുരത്തുനിന്നും രഹ്‌നയുടെ ബ്രദര്‍ ഇന്‍ ലോ ആണ്, അറിയുമോ..?

ഒട്ടും പ്രതീക്ഷിക്കാത്ത ആ വിളിയുടെ അര്‍ത്ഥമറിയാനുള്ള വ്യഗ്രതയില്‍ കട്ടിലില്‍ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു."പിന്നെ അറിയാതെ.., എന്താ പ്രത്യേകിച്ച്..? ദുബായില്‍ നിന്നും എപ്പൊഴെത്തി..?"

ഒരുമാസമാകുന്നു, പിന്നെ ഇപ്പോള്‍ വിളിക്കാന്‍ കാരണം ലൂയിസിനു സമയം കിട്ടിയാല്‍ ഇങ്ങോട്ടേക്ക് ഒന്നിറങ്ങിക്കൂടെ..? നാളെ സണ്‍‌ഡേ അല്ലെ പറ്റിയാല്‍ നാളെ തന്നെ. പ്ലീസ്.

അത്‌ഭുതവും ആകാംക്ഷയും കൊണ്ട് മറ്റൊന്നും ചിന്തിക്കതെ യാന്ത്രികമായി പറഞ്ഞു. ശരി, വരാം.

"ലൂയിസ് തിരുവനന്തപുരം ബസ്‌ സ്‌റ്റാന്റില്‍ വന്നിട്ട് ഈ സെല്‍ നമ്പരില്‍ വിളിച്ചാല്‍ മതി, ഞാന്‍ എത്തിക്കോളാം".

ശരി..

നമ്പര്‍ ഫീഡ് ചെയ്തു തിരികെ കട്ടിലിലേക്കു വീഴുന്നതിനൊപ്പം മനസ് ഒരായിരം ചൊദ്യങ്ങള്‍ക്ക് ഉത്തരം തേടുവാനെന്നോണം മൂന്നു വര്‍ഷം പിന്നോട്ടെക്കു പാഞ്ഞു

"തൂലികാ സൗഹൃദം തേടുന്നു" എന്ന തന്റെ പത്ര പരസ്യത്തിനു മറുപടിയായി വന്ന ഒരു കെട്ടു കത്തുകള്‍ !. കുറേ പരാധീനതകള്‍ അടങ്ങിയവ, സാമ്പത്തിക സഹായാഭ്യര്‍‌ത്തനകള്‍, അശ്ലീലത്തിന്റെ അതിര്‍‌വരമ്പു ലംഘിക്കുന്ന തരത്തിലുള്ളവ, അങ്ങിനെ അങ്ങിനെ., അതില്‍ ഭേദമെന്നു തോന്നിയ രണ്ടുമൂന്നു കത്തുകള്‍ക്ക് മറുപടി എഴുതി. ഏഴാം നാളിലെത്തിയ ആദ്യ മറുപടി.

ഞാന്‍ രഹ്‌ന,

തിരുവനന്തപുരത്താണ് വീട്, വാപ്പ സെക്രട്ടറിയേറ്റിനടുത്തു ബിസിനസ്. ഉമ്മ ഗ്രഹഭരണം, ഒരു സഹോദരി റംല. പിന്നെ രഹ്‌നയുടെ ഹോബികളെ കുറിച്ചൊക്കെ.

മനോഹരമായ കൈയ്യക്ഷരത്തില്‍, അടുക്കുള്ള വാക്കുകളില്‍, ചിട്ടയായ വരികളില്‍ തീര്‍ത്ത ആ കത്ത് എന്നെ വല്ലാതെ ആകര്‍‌ഷിച്ചു. അന്നു തന്നെ അതിനുള്ള മറുപടി എഴുതി.

രഹ്‌നയ്‌ക്ക്..,

ഞാന്‍ ലൂയിസ് ചെറിയാന്‍, അചഛന്‍ ബിസിനസ് ആണ്. അമ്മ ഗവണ്‍‌മെന്റ് ഉദ്യോഗസ്ഥ. ഞാന്‍ M.A ഇംഗ്ലീഷ് രണ്ടാം വര്‍ഷം പഠിക്കുന്നു. അചഛനമ്മമാരുടെ ഏക മകന്‍. ആവശ്യത്തിലേറെ സ്വത്തുക്കള്‍, പൂര്‍‌വികമായി കിട്ടിയതും അചഛനമ്മമാര്‍ സമ്പാദിച്ചു കൂട്ടുന്നതും. പണം സമ്പാദിക്കനുള്ള വ്യഗ്രതയില്‍ ഊണും ഉറക്കവുമില്ലാത്ത അചഛന്‍, വനിതാ വിമോചനം എന്നൊക്കെ മുറവിളി കൂട്ടുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അമ്മ. അവര്‍ക്കിടയിലെ ഞാന്‍. ഈ തിരക്കിനിടയില്‍ എന്നെ ശ്രദ്ധിക്കാന്‍ അവര്‍ക്കെവിടെയാ സമയം..? ഞാന്‍ ധൂര്‍‌ത്തടിക്കുന്ന പണത്തിനു പോലും കണക്കു പറയാതെ എന്നെ സ്‌നേഹിക്കുന്നവര്‍, കോളേജില്‍ ഞാനൊരു അടിപൊളി താരം, ഇത്തില്‍കണ്ണിപോലെ കൂടെ കൂടാന്‍ ഒരുപാട് കൂട്ടുകാര്‍. ലൂയിസിന്റെ കാമുകി ആവാനും ബൈക്കിന്റെ പുറകില്‍ ഇരിക്കുന്നതില്‍ അഭിമാനം കണ്ടെത്താനും ഒരുപാട് പേര്‍. എന്നാല്‍ സ്‌നേഹിക്കുവാന്‍ ആരും ഇല്ലാത്ത അവസ്ഥ. അവസാനം എല്ലരോടും പ്രതികാരം ചെയ്യാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗം സ്വയം നശിക്കുക എന്നതായിരുന്നു. പണം നല്‍‌കി വാങ്ങാനാവുന്ന എല്ലാ ലഹരികളും ഞാന്‍ അനുഭവിച്ചു. പലപ്പോഴും മദ്യം തളര്‍ത്തിയ ശരീരവുമായി വേച്ച് വേച്ച് വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ അചഛനോ അമ്മയോ ഒന്നു ശാസിച്ചിരുന്നെങ്കില്‍, ഈ കരണത്ത് ആഞ്ഞൊന്ന് അടിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചിട്ടുണ്ട്. പക്ഷേ വാതില്‍ തുറന്നു തരുന്നതും ഭക്ഷണം വിളമ്പി തരുന്നതും വീട്ടു ജോലിക്കാരാവും. പിന്നീട് എല്ലാത്തിനോടും ഒരു തരം വിരക്തി തോന്നാന്‍ തുടങ്ങി. ഇതില്‍ നിന്നൊക്കെ ഒന്നൊഴിഞ്ഞുമാറാന്‍ മറ്റൊരു ഹോബി എന്ന നിലയിലാണ് തൂലികാ സൗഹൃദം പ്രതീക്ഷിച്ചിരുന്നതെങ്കിലും രഹ്‌നയുടെ കത്ത് എന്നെ ഒരുപാട് ചിന്തിപ്പിക്കുന്നു. ഞാന്‍ ചോദിച്ചോട്ടെ, എനിക്ക് ഇതേവരെ അനുഭവിക്കാന്‍ കഴിയാത്ത വികാരം, യഥാര്‍‌ത്ഥ സ്‌നേഹം..അതു തരാന്‍ രഹ്‌നക്ക് ആകുമോ ? എനിക്ക് ഒരു സഹോദരിയെ വേണം, രഹ്‌നക്കാകുമോ ? ഒരു ഏട്ടനെപോലെ എന്നെ സ്‌നേഹിക്കാന്‍ ?

സ‌നേഹംലൂയിസ് ചെറിയാന്‍..

ഒരാഴ്‌ചക്കു ശേഷം മറുപടി വന്നു..

ലൂയിസ് അറിയുവാന്‍,

മനസില്‍ തൊട്ട കത്തായിരുന്നു ലൂയിസിന്റേത്. മറ്റൊരു തരത്തില്‍ ഞാനും അതേപോലെ തന്നെ. ഒരു സഹോദരന്റെ സ്‌നേഹത്തിനായി ഞാനും കൊതിച്ചിട്ടുണ്ട്. കാണാത്ത അറിയാത്ത ഒരിടത്തുനിന്നും ദൈവം കൊണ്ടു തന്ന എന്റെ സഹോദരന്‍ തന്നെയാണ് ലൂയിസ്. ഈ ജീവിതയാത്രയിലുടനീളം എന്നെ സ്‌നേഹിക്കാന്‍, ശാസിക്കാന്‍ ഒരു സഹോദരനെ ആ തൂലികയിലൂടെ ഞാനും പ്രതീക്ഷിച്ചോട്ടെ..

സ്‌നേഹത്തോടെ.

രഹ്‌ന.

പിന്നീട് അനേകം കത്തുകള്‍. ഞങ്ങള്‍ ചര്‍‌ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഇല്ലെന്നു തന്നെ പറയാം എന്ന പുതിയൊരു ഞാനാക്കി മാറ്റിയത് പോലും ആ സ്‌നേഹത്തോടെയുള്ള ശാസനയുടെ വരികള്‍ അല്ലായിരുന്നോ..?രണ്ടു വര്‍ഷം തുടര്‍ച്ചയായ കത്തുകള്‍..! ഒരിക്കലും മടുപ്പോ ആവര്‍ത്തന വിരസതയോ തോന്നാത്ത ശൈലി. പക്ഷേ പക്ഷെ ആറു മാസങ്ങള്‍ക്ക് മുന്‍പ് വന്ന ആ കത്ത് എല്ലാം തകര്‍ക്കുന്നതായിരുന്നല്ലോ.

ലൂയിസ്.,

രണ്ടര വര്‍ഷം കൊണ്ട് ഒരു ജന്മത്തിന്റെ സ്‌നേഹം തന്നിലൂടെ ഞാന്‍ അറിഞ്ഞു ലൂയീ..!സഹോദരങ്ങളാകാന്‍ ഒരമ്മയുടെ വയറ്റില്‍ ജനിക്കണമെന്നില്ലെന്നു നമ്മളിലൂടെ നാം പഠിച്ചു അല്ലെ.?പക്ഷേ ഈ സ്‌നേഹത്തിന്റെ പവിത്രതയൊന്നും മനസിലാക്കാന്‍ നമ്മുടെ സമൂഹത്തിനു ആവില്ലല്ലോ..? സ്‌ത്രീപുരുഷ ബന്ധത്തിനു അവര്‍ക്ക് ഒരേ ഒരു നിര്‍‌വചനമേ ഉള്ളൂ. എനിക്ക് വരുന്ന കത്തുകള്‍ പോസ്‌റ്റ്മാന്‍ വാപ്പയുടെ കടയിലാണ് കൊടുത്തുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം കത്തുകൊടുത്തിട്ട് അയാള്‍ വാപ്പയോട് പറഞ്ഞുപോലും 'നമ്മുടെ രഹ്‌നമോള്‍ക്ക് ആരാ കൂടെ കൂടെ കത്തുകള്‍ അയക്കുന്നത്..? കെട്ടിക്കാന്‍ പ്രായമായ പെണ്ണല്ലെ..? ' പോരേ പൂരം.! വാപ്പയുടെ മനസില്‍ അതു ആഴത്തില്‍ പതിഞ്ഞു. വാപ്പ വീട്ടില്‍ വന്ന് എന്നെ ഒരുപാട് വഴക്കുപറഞ്ഞു. ഇനി കത്തു വന്നാല്‍ തരില്ലെന്നും. അവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ലൂയിസ് !. പുരാതന കൂടുമ്പമാണ് ഞങ്ങളുടെത്. അവര്‍ക്ക് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അവരെ ഒക്കെ വെറുപ്പിച്ചു ഒന്നും എനിക്കും വേണ്ട. ഇനി ലൂയിസ് കത്തുകള്‍ ഒന്നും അയക്കേണ്ട. അയച്ചാലും എനിക്കു കിട്ടില്ല അതാ..ഞാന്‍ ഇടക്കിടെ അങ്ങോട്ടേക്ക് അയച്ചോളാം. ലൂയിസ് എന്നെ വെറുക്കരുത്, മറക്കരുത്..പ്ലീസ്..

രഹ്‌ന.

പിന്നീട് വല്ലപ്പോഴും ഓരോ കത്തുകള്‍ മാത്രം. ഇപ്പോള്‍ പെട്ടെന്നെന്താവും ഇത്തരത്തില്‍ ഒരു ക്ഷണം ?. ഒരുപക്ഷേ രഹ്‌നയുടെ നിക്കാഹാവുമോ ?. മണവാളനായി ഒരു നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ? അല്ലെങ്കില്‍ പാന്റും സ്യൂട്ടും അണിഞ്ഞ പുതിയ സ്‌പ്രേയുടെ മണമുള്ള ഒരു ദുബായിക്കാരന്‍ ?.

മനസില്‍ ചിരിവന്നു.
വെളുപ്പിനു നാലു മണിക്കുള്ള അലാറം വച്ചു നേരത്തേ കിടന്നെങ്കിലും ഉറക്കം വന്നതേയില്ല. നേരില്‍ കാണുമ്പോള്‍ എന്താവും രഹ്‌നയുടെ പ്രതികരണം ?. അലോച്ചിച്ചു കിടന്ന് എപ്പോഴോ ഉറങ്ങി..

*******************************************************************
2

നാലുമണിയുടെ അലാറം കേട്ടാണ് ഉണര്‍ന്നത്. ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും ഉത്സാഹത്തോടെ തന്നെ കുളിയൊക്കെ കഴിഞ്ഞു ബൈക്കില്‍ സ്‌റ്റാന്റില്‍ എത്തി. ബൈക്ക് പാര്‍ക്ക് ചെയ്തു വരുമ്പോഴേക്കും തിരുവനന്തപുരത്തെക്കൂള്ള ഒരു സൂപ്പര്‍ഫാസ്‌റ്റ് പുറ്പ്പെടാന്‍ തായാറായി നില്‍ക്കുണ്ടായിരുന്നു നേരെ കയറി ടിക്കറ്റെടുത്ത് ഒരു ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.

ഞായറാഴ്‌ച്ച ആയതിനാലാവും യാത്രക്കാര്‍ വളരെ കറവായിരുന്നു ഉള്ളവര്‍ തന്നെ ദീര്‍ഘയാത്രയുടെ ആലസ്യത്തിന്റെ പാതി മയക്കത്തിലും. വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു. വിജനമായ തെരുവുകളും അടഞ്ഞു കിടക്കുന്ന കടകളും. ചില ചായക്കടകള്‍ മാത്രം തുറന്നിരിക്കുന്നു. സൈക്കിളില്‍ പത്രകെട്ടുകളും പാല്‍പാത്രങ്ങളുമായി തലങ്ങും വിലങ്ങും പായുന്ന കുറേ പാവങ്ങള്‍.

തണുത്തകാറ്റ് ശക്തിയായി മുഖത്തേക്കടിക്കാന്‍ തുടങ്ങിയപ്പോള്‍ ഗ്ലാസ് വലിച്ചടച്ച് കണ്ണുകള്‍ അടച്ചു വെറുതെ കിടന്നു.

മനസ് വീണ്ടും രഹ്‌നയില്‍ എത്തി.

രഹ്‌ന അവസാനമായി അയച്ച ന്യൂ ഇയര്‍ കാര്‍ഡും കത്തും ..!

ലൂയിസിന്..

Wish You a Happy New Year...!

ഇന്നു ഡിസമ്പര്‍ 31സമയം രാത്രി 11:45. ഈ കത്തിനോടൊപ്പം ഞാന്‍ വരച്ച കാര്‍ഡും അയക്കുന്നു. എന്റെ സഹോദരനു പുതുവര്‍ഷാശംസകള്‍ നേരാന്‍ ആരെങ്കിലും പ്രിന്റു ചെയ്ത, ഏതെങ്കിലും സായിപ്പിന്റെ വരികള്‍ ഉപയോഗിക്കേണ്ട എന്നു കരുതിയാണ് ഞാന്‍ തന്നെ വരച്ചത്. ഒരുതരം വട്ട് അല്ലെ...? ഈ വര്‍ഷത്തെ എന്റെ അവസാനത്തേതും അടുത്ത വര്‍ഷത്തെ ആദ്യത്തേതും ആയ കുറെ നിമിഷങ്ങള്‍ ഈ സഹോദരനായി മാറ്റി വക്കണം എന്നാഗ്രഹമുള്ളതുകൊണ്ടാണ്. ഈ പാതിരാക്ക് ഇരുന്നെഴുതുന്നത്. പുറത്തു പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്‌ദം, എല്ലാം മറന്ന് ആടിപ്പാടുന്ന യുവത്വങ്ങള്‍. എല്ലാവരും പുതുവര്‍‌ഷത്തെ സ്വീകരിക്കുന്ന തിരക്കിലാണ്. പാവം പടി ഇറങ്ങി കടന്നു പോകുന്ന വര്‍ഷത്തെ കുറിച്ച് ആരും ഓര്‍ക്കുന്നില്ല അല്ലെ ?. ഈ സന്തോഷ നിമിഷത്തില്‍ അതാരും ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നുമില്ല. ഇതല്ലെ നമ്മള്‍ മനുഷ്യരുടെ സ്വഭാവം ?. നന്ദികെട്ടവര്‍.
ലൂയിസ്, എന്റെ തലക്കകത്തും ഇപ്പോള്‍ ഒരു തരം വെടിക്കെട്ടു നടക്കുന്നത് പോലെ, വൈകുന്നെരം മുതല്‍ തുടങ്ങിയതാ ഈ നശിച്ച തലവേദന. കൂടെ കൂടെ വരാറുണ്ട്. അതുകൊണ്ട് ഉറക്കമിളച്ചിരുന്നു പഠിക്കുകയൊന്നും വേണ്ടെന്നാ വാപ്പയുടെ ഓര്‍ഡര്‍. മുറിയില്‍ വെളിച്ചം കണ്ടാല്‍ പിന്നെ അതു മതി.. അതുകൊണ്ട് തല്‍കാലം നിര്‍ത്തട്ടേ..


മുഖത്തു സൂര്യപ്രകാശമടിച്ചപ്പോഴാണ് ഉണര്‍ന്നത്. ബസ് തിരുവനന്തപുരം സിറ്റിയിലേക്കു കടന്നിരിക്കുന്നു. മൊബൈലില്‍ ഷമീറിനെ വിളിച്ചു.

'ഹലോ ഷമീര്‍..കണ്ണൂരില്‍ നിന്നും വരുന്ന സൂപ്പര്‍ ഫാസ്‌റ്റില്‍ ഞാനുണ്ട് ഒരു പത്തു മിനിറ്റിനകം ബസ് സ്‌റ്റേഷനില്‍ എത്തും.

'ഓക്കെ ലൂയിസ് ഐ വില്‍ബി ദേര്‍. ആട്ടെ കണ്ടാല്‍ എനിക്കു മനസിലാവണ്ടേ എന്താ ലൂയിസിന്റെ വേഷം..? '

നീല ഷര്‍ട്ടും കറുപ്പ് പാന്റും .

സ്‌റ്റാന്‍ഡില്‍ ബസ്സിറങ്ങി നടന്നു വരുമ്പോഴേക്കും ഷമ്മീര്‍ എതിരെ വന്നു കൈ തന്നു.

'യാത്ര സുഖായിരുന്നോ...?'

"ങൂം.."

മറ്റൊന്നും സംസാരിക്കാതെ ഷമീര്‍ കാറിനടുത്തേക്ക് നടന്നു.

"കയറൂ.."കാറിനടുത്തെത്തി ഷമീര്‍ പറഞ്ഞു.

പുതിയ ഇന്നോവ കാര്‍ റോഡിലൂടെ സാമാന്യ വേഗത്തില്‍ തെന്നി നീങ്ങികൊണ്ടിരുന്നു. ആദ്യമായാണ് വരുന്നതെങ്കിലും തികച്ചും പരിചിതമായ വഴികള്‍ പോലെ..! എത്ര കൃത്യമായും ഹൃദ്യമായുമാണ് ഈ നാടും നാട്ടു വഴികളും ആ തൂലികയിലൂടെ രഹ്‌ന വരച്ചു കാട്ടിയത്..!
ഒരു വളവിനടുത്തായി വഴിയരുകില്‍ ഒരു വലിയ ആല്‍ത്തറയും ഒരു ദേവീ വിഗ്രവും കണ്ടെപ്പോള്‍ രഹ്‌നയുടെ വരികള്‍ ഞാനോര്‍ത്തു.

"ഞാന്‍ ബസ്സിറങ്ങി വീട്ടിലേക്കു നടക്ക് നടക്കുന്ന വഴിയില്‍ ഒരു ആല്‍തറയും ദേവീവിഗ്രഹവുമുണ്ട് ഏതു ദേവി ആണെന്നും ഒന്നും അറിയില്ല. പണ്ട് മലവേടന്മാര്‍ പ്രാത്ഥിച്ചിരുന്നതാണത്രേ..! കുറച്ച് നാള്‍ മുന്‍പ് വരെ അവിടെ ഒരു മുത്തിയമ്മ ഉണ്ടായിരുന്നു. അവരുടെ മരണത്തോടെ ആ ദേവി ശരിക്കും അനാഥയായതു പോലെയാണ്. മഴയും വെയിലുമേറ്റ് അങ്ങിനെ നശിക്കുകയാ. ആരെങ്കിലും എപ്പോഴെങ്കിലും അവിടെ ഒരു തിരി കത്തിച്ചാലായി. ഇവിടെ ഒരു വിശ്വാസമുണ്ട്. ആ കല്‍‌വിളക്കില്‍ കൈവച്ച് എന്തു പ്രാര്‍ത്ഥിച്ചാലും അതു ഫലിക്കുമത്രേ. ചിലപ്പോഴൊക്കെ കോളേജില്‍ നിന്നു വരുമ്പോള്‍ വഴിയില്‍ ആരുമില്ലെങ്കില്‍ പതുക്കെ അവിടെ ചെന്നു പറയും എന്താണെന്നോ..? എന്റെ ഈ തെമ്മാടിക്കു ഇനിയും ദുഷിച്ച ചിന്തകളും ചീത്തകൂട്ടുകെട്ടും ഉണ്ടാവല്ലേന്ന്. നിസ്‌ക്കാരപായയില്‍ അല്ലഹുവിനോടും ഞാന്‍ ഇതുതന്നെയാ പറയാറുള്ളത് കേട്ടോ...

***********************************************************



3

'ലൂയിസ് ഇറങ്ങിക്കോളൂ..'



ഷമീറിന്റെ ശബ്‌ദമാണ് ഓര്‍‌മ്മയില്‍ നിന്നുണര്‍‌ത്തിയത്. വീടെത്തിയിരിക്കുന്നു. കാറിന്റെ ശബ്ദം കേട്ടിട്ടാകാം രഹ്‌നയുടെ വാപ്പയും ഇത്തയും വാതുക്കല്‍ തന്നെ നില്‍‌പ്പുണ്ടായിരുന്നു.

വാ.. കയറിയിരിക്കൂ.. അദ്ദേഹത്തിന്റെ വാക്കുകളില്‍ മറഞ്ഞിരിക്കുന്നത് നീരസമോ, നിസംഗതയോ..?


ഷൂ ഊരി അകത്തു കയറി പ്രൗഢമനോഹരമായ കസേരകളില്‍ ഒന്നില്‍ ഇരുന്നു. തൊട്ടടുത്ത കസേരയില്‍ ഷമീറും മറ്റൊന്നില്‍ രഹ്‌നയുടെ ബാപ്പയും ഇരുന്നു.
ചുവരില്‍ കുറേ ഭംഗിയുള്ള പെയിന്റിങ്ങുകളും ഖുര്‍‌ആന്‍ സൂക്തങ്ങളും. രഹ്‌നയുടെ സൃഷ്‌ടികളാണവയെല്ലാമെന്ന് അതിലെ മനോഹരമായ കയ്യൊപ്പിലൂടെ മനസിലായി.


അല്ല, ഈ രഹ്‌നയെവിടെ..? ആദ്യമായി അഭിമുഖീകരിക്കനുള്ള നാണമാകും. അതോ ബാപ്പയും ഇക്കയും ഇരിക്കുന്നത് കൊണ്ടാകുമോ..?


'മോന്റെ പേരെന്താ...?' ബാപ്പയാണത് മൗനത്തിനു തടയിട്ടത്.


'ലൂയിസ്..' ഷമീര്‍ മറുപടി പറഞ്ഞു.


'മോനെ ഞങ്ങള്‍ പഴയ ആചാരാനുഷ്‌ഠാനങ്ങള്‍ ഒക്കെ വച്ചു പുലര്‍ത്തുന്നവരാ, നിങ്ങളുടെ ഈ കൂട്ടുകെട്ടൊന്നും ഞങ്ങള്‍ക്ക് മനസിലാവില്ല. എന്റെ രഹ്‌നമോളെ എനിക്ക് നന്നായി അറിയാമെങ്കിലും നാട്ടുകാരെക്കൊണ്ട് എന്തിനാ വല്ലതും ഒക്കെ പറയിപ്പിക്കന്നതെന്നു വിചാരിച്ചാ ഞാന്‍...'
വാക്കുകള്‍ പൂര്‍‌ത്തിയാക്കും മുന്‍‌പ് അദ്ദേഹം എഴുന്നേറ്റ് അകത്തേക്ക് പോയി.


ഷമീര്‍ ശബ്‌ദം താഴ്‌ത്തി സാമധാനം തുടര്‍‌ന്നു.
"ലൂയിസ്, ഞങ്ങള്‍ ഇപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയില്‍ ആണ്. ഐ തിങ്ക് യു നോ....രഹ്‌നയ്‌ക്ക് കൂടെകൂടെ ശക്തമായ തലവേദന വരാറുള്ളത്. കഴിഞ്ഞയാഴ്‌ച കോളേജില്‍ നിന്നും വന്നപാടെ തലവേദനയെന്നും പറഞ്ഞു മുറിയില്‍ പോയി കിടന്നു. പിന്നീട് ഒരു ഗ്ലാസ് ചായയുമായി അവളുടെ ഉമ്മ മുറിയില്‍ ചെല്ലുമ്പോള്‍ രഹ്‌നയ്‌ക്ക് ബോധമില്ലായിരുന്നു. അപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ് ചെയ്തു. വിശദമായ സ്‌കാനിങ്ങിനും പരിശോധനകള്‍ക്കും ശേഷം ഡൊക്‌ടര്‍ പറഞ്ഞത്..."


ഡോക്‌ടര്‍ എന്തു പറഞ്ഞു...?


അല്ലാഹു ആവശ്യത്തില്‍ കൂടുതല്‍ ബുദ്ധികൊടുത്ത അവളുടെ തലച്ചോര്‍ ആ പടച്ചവന്‍ തന്നെ തിരിച്ചെടുത്തിരിക്കുന്നു..


'വാട്ട് യു മീന്‍ ഷമീറിക്ക...?!!'


അതെ, രഹ്‌നമോള്‍ക്ക് ബ്രയിന്‍ ട്യൂമര്‍ ആണ്. ലോകത്ത എവിടെ കൊണ്ടുപോയാലും എന്തൊക്കെ വിറ്റിട്ടായാലും ഞങ്ങള്‍ അവളെ രക്ഷിക്കുമായിരുന്നു , പക്ഷേ.. ഒരുപാട് വൈകിപോയത്രേ. വേണമെങ്കില്‍ ആര്‍. സി. സി യിലോട്ട് മാറ്റിക്കോളൂ. പക്ഷേ അതുകൊണ്ടും കാര്യമില്ലാത്ത വിധം താമസിച്ചു പോയെന്ന്‍. ആര്‍.സി.സി യിലോട്ട് മാറ്റിയാല്‍..? ഈ രൊഗത്തെ കുറിച്ചു അവള്‍ അറിഞ്ഞാല്‍..? ഞങ്ങള്‍ക്ക് ഒന്നും അറിയില്ല ലൂയിസ്..!


ഒരു നിമിഷം...!!!


തളര്‍ന്നു വിറങ്ങലിച്ചിരിക്കാനേ തനിക്കു കഴിയുന്നുള്ളൂ...


ഭൂമി പിളര്‍ന്നു താഴേക്ക്... താഴേക്ക് പോകും പോലെ.. കസേരയുള്‍പ്പെടെ താന്‍ അന്തരീക്ഷത്തില്‍ ഒഴുകി നടക്കും പോലെ...! വല്ലാത്തൊരു ഭിതിയോടെ കസേര കൈയില്‍ മുറുകെ പിടിച്ചിരുന്നു. രഹ്‌നയുടെ ഇത്തയുടെ തേങ്ങലാണ് പരിസര ബോധം വീണ്ടെടുക്കാന്‍ സഹായിച്ചത്. വാതിലിനു പിന്നില്‍ നിന്നും പോട്ടികരയുന്നു പാവം...!


കണ്ണടയൂരി കണ്ണ് ഒന്ന് അമര്‍‌ത്തി തുടച്ചു കൊണ്ടു ഷമീര്‍ തുടര്‍ന്നു.


"അവള്‍ക്ക് ലൂയിസിനെ കാണണമെന്ന് ആശുപത്രിയില്‍ വച്ച് പലപ്പോഴും പറയാറുണ്ട്. കഴിഞ്ഞ ദിവസം അവളുടെ ചില പഴയ മെഡിക്കല്‍ റിപ്പോര്‍‌ട്ടിനായി അവളുടെ മുറി പരതുമ്പോഴാണ്. ലൂയിസിന്റെ കത്തുകളും ഫോട്ടോയും കാണുന്നത്. അതു വായിച്ചപ്പോഴാണ് നിങ്ങളുടെ സ്‌നേഹത്തേയും അത് അവളില്‍ ഉണ്ടാക്കിയ മനസ്സന്തോഷത്തേയും കുറിച്ചു ഞങ്ങള്‍ക്ക് മനസിലാവുന്നത്. രഹ്‌നയുടെ ആകെയുള്ള ഒരു ആഗ്രഹം എന്ന നിലയില്‍ വപ്പയും ഞങ്ങളും ഒക്കെ കൂടിയാണ് ലൂയിസിനെ വിളിച്ചത്. "


'നമ്മുക്ക് ആശുപത്രിയിലേക്ക് പോയാലോ...?' ഷമീര്‍ ചോദിച്ചു.


ഒരു മറുമടി പറയാന്‍ പോലും അശക്തനായിരുന്നെങ്കിലും എഴുനേറ്റ് മുറ്റത്തേക്ക് നടന്നു.
'ഞാനും വരുന്നു..' ബാപ്പയും വേഷം മാറി ഇറങ്ങി.


മനസിനാകെ ഒരു തരം മരവിപ്പ്..


കാറിലെ ഏസിക്കും ഈ മനസിനു കുളിരു പകരാന്‍ ആവില്ല്ലല്ലോ..
അറിയാതെ കുരിശു വരച്ച് പ്രാര്‍‌ത്ഥിച്ചു...'ഒന്നും അറിയാത്ത ഭാവത്തില്‍ രഹ്‌നയെ അഭിമുഖീകരിക്കുവാനുള്ള ശക്തി തരണേ എന്ന്‍...'

****************************************************************



4

കുഴയുന്ന കാലുകളുമായി ആശുപത്രിയുടെ പടികള്‍ കയറി രഹ്‌നയുടെ മുറിയില്‍ എത്തി. ക്ഷീണിച്ച് കട്ടിലിനോട് ഒട്ടികിടക്കുന്ന രഹ്‌ന..! ഓറഞ്ച് അല്ലികളായി വായില്‍ വച്ചു കൊടുക്കുന്ന ഉമ്മ. പ്രസരിപ്പുള്ള ആ കണ്ണുകള്‍ ഇപ്പൊള്‍ ചത്ത മീനിനു സമം !. കറുത്ത ഇടതൂര്‍ന്ന ആ മുടിയുടെ കനവും ആഴവും നഷ്‌ടപ്പെട്ടിരിക്കുന്നു. പാറിപറക്കുന്ന മുടിയിഴകള്‍..!

തന്നെ കണ്ട രഹ്‌ന മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു.."ഹലോ ലൂയീ..."കട്ടിലില്‍ തട്ടി ഇരിക്കാന്‍ ആഗ്യം കാണിച്ചു. യാന്ത്രികമായി തന്നെ ആ കട്ടിയില്‍ ഇരുന്നു..

"ഇത്ത പറഞ്ഞിരുന്നു ലൂയി ഇന്നു വരുമെന്ന്. യാത്ര സുഖം ആയിരുന്നോ..?"

'ങൂം..' വെറുതെ ഒന്നു മൂളീ.

മൗനത്തിന്റെ കുറെ നിമിഷങ്ങള്‍..!

"ഹേയ് ലൂയീ...എന്താ ഒന്നും മിണ്ടാതിങ്ങനേ...? ദേ ഇവരെപോലെ ആയോ ലൂയിസും ?. എപ്പൊഴും മുഖം വീര്‍പ്പിച്ച്..?"

ശബ്‌ദം താഴ്‌ത്തി രഹ്‌ന തുടര്‍‌ന്നു...

"ലൂയിസ്, എനിക്കു വലിയ ആഗ്രഹമായിരുന്നു ആദ്യമായി നമ്മള്‍ കാണുന്ന ദിവസം നമ്മുക്കു ഈ തിരുവനന്തപുരം മൊത്തം ചുറ്റിയടിക്കണമെന്ന്. എന്നിട്ട് എന്റെ കൂട്ടുകാരികളെയൊക്കെ പരിചയപ്പെടുത്തി കൊടുത്തിട്ട് പറയണം. 'ഇതാണ് ഞാന്‍ പറഞ്ഞ എന്റെ സഹോദരന്‍, ആളൊരു തെമ്മാടിയായിരുന്നു ഞാനാണ് ശരിയാക്കി എടുത്തതെന്നും ഇപ്പോല്‍ ഇതു ഒരു എലി മാത്രമാണെന്നും. പിന്നെ ശംഖുമുഖം കടപ്പുറത്തിരുന്നു സൂര്യാസ്‌തമയം വരെ ഐസ്‌ക്രീമും കഴിച്ച് ലൂയിയുടെ തമാശയും കേട്ടിരിക്കണമെന്നും. പക്ഷേ ലൂയിസ്.. ഐ ആം സോറി..."

കട്ടിലില്‍ ഇരുന്ന എന്റെ കൈയ്യിലേക്ക് രഹ്‌നയുടെ രണ്ടു തുള്ളി കണ്ണുനീര്‍ മുത്തുകള്‍ വീണുടഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി..! ഒന്നും കാണാനാവാതെ വാപ്പയും ഉമ്മയും ഷമീറും അല്‍‌പ്പം മാറിനിന്ന് എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ധൈര്യം സംഭരിച്ചു ഞാന്‍ പറഞ്ഞു.

"ഹേയ് രഹ്‌ന..എന്തായിത് കൊച്ചു കുട്ടികളെ പോലെ..?"

പതുക്കെ എഴുനേറ്റ് ആ ശിരസ്സില്‍ ഒന്നു തലോടി. കണ്ണീര്‍ തുടച്ചു കോണ്ടു രഹ്‌ന തുടര്‍‌ന്നു... "എനിക്കിവിടെ ശരിക്കും മടുത്തു ലൂയിസ്. എന്നാ ഇനി ഇവിടുന്നു പോകാനാവുക എന്ന ചിന്തയേ ഇപ്പൊഴെനിക്കുള്ളൂ.. ലൂയിസ് എനിക്കു വേണ്ടി ഒരു കാര്യം ചെയ്യാവോ ?...പ്ലീസ്. തിരക്കിനിടയില്‍ സമയം കാണില്ലെന്നറിയാം എന്നാലും ഞാന്‍ ഇവിടുന്നു ഡിസ്‌ചാര്‍ജ് ആകുന്നതു വരെ എനിക്ക് ഓരോ ദിവസവും ഓരോ കത്തുകള്‍ അയക്കാമോ..? ഒരു തുടര്‍ കഥപോലെ..? ലൂയിയുടെ കത്തു കാത്തിരിക്കുന്നതു തന്നെ ഒരു സുഖമാണെനിക്ക്. വാപ്പയുടെ പിണക്കമൊക്കെ മാറികേട്ടോ. ഈയിടെയായി എനിക്കു തൂടങ്ങിയ വട്ടായി ഇതിനെയും കരുതിയാല്‍ മതി. സമ്മതിച്ചോ...? 'ങൂം..'

"മൂളിയാല്‍ പോര, സത്യം ചെയ്യ്..!'

രഹ്‌ന കൈ നീട്ടി..

'സത്യം ...!'

'മോന്‍ ഒരുപാട് യാത്രചെയ്തു വന്നതല്ലെ. കുളിച്ചു വിശ്രമിച്ചിട്ടു നാളെ പോകാം എന്താ..?' രഹ്‌നയുടെ ബാപ്പ ചോദിച്ചു.

"വേണ്ട വാപ്പ ലൂയിക്ക് അവിടെ ബോറടിക്കും പോകുന്നെങ്കില്‍ പൊയ്‌ക്കോട്ടെ.."രഹ്‌ന പറഞ്ഞു.
കൂടുതല്‍ അവിടിരിക്കാന്‍ മനക്കരുത്തില്ലാത്തതിനാല്‍ അല്പ്പം അടുത്തു ചെന്നു ചോദിച്ചു..

'ഞാന്‍ പൊയ്‌ക്കോട്ടെ രഹ്‌ന..?'

''ങൂം.. 'തലയാട്ടികൊണ്ടു പറഞ്ഞു.

'ഇനിയും നമ്മള്‍ തമ്മില്‍ കാണുമോ..?ശരിക്കും ഞെട്ടിയെങ്കിലും പിടിച്ചുനിന്ന്‍ ചോദ്യഭാവത്തില്‍ ആ മുഖത്തേക്കു നോക്കി.

'അല്ല, നിങ്ങള്‍ ഒക്കെ വലിയ തിരക്കുള്ള ആളുകളല്ലെ അതു കൊണ്ടാ.. '

മറുപടി പറയാതെ പെട്ടെന്നിറങ്ങി പുറത്തേക്ക് നടന്നു. ഒപ്പം ഷമീറും.

കാറില്‍ കയറി യാത്ര തൂടര്‍ന്നു രണ്ടാളും ഒന്നും സംസാരിക്കാതെ. രഹ്‌നയുടെ വീടിനടുത്തുള്ള ആല്‍ത്തറക്കു സമീപമെത്തിയപ്പോള്‍ ഞാന്‍ ഷമീറിനോട് പറഞ്ഞു.

' ഷമീര്‍, വണ്ടി ഒന്നു നിര്‍ത്താവോ പ്ലീസ്.'

വണ്ടി അരികു ചേര്‍ത്തു നിര്‍ത്തി. കാറില്‍ നിന്നിറങ്ങി അടുത്തു കണ്ട പെട്ടിക്കടയില്‍ നിന്നും വിളക്കെണ്ണയും തിരിയും വാങ്ങി ആ കല്‍‌വിളക്കു തെളിയിച്ചു പിന്നീട് ആ വിഗ്രഹത്തില്‍ കൈവച്ചു പ്രാര്‍‌ത്ഥിച്ചു..
"ഒരുപാട് തവണ നിന്റെ അടുത്തു വന്നിട്ടുള്ള ആ പാവത്തിനെ ഒരാപത്തും വരുത്താതെ ഞങ്ങള്‍ക്ക് വിട്ടുതന്നൂടെ...?"

തിരികെ വന്നു കാറില്‍ കയറി ഷമീറിനോട് പറഞ്ഞു.

'സമയം ഒരുപാട് വൈകി ഇനി ഞാന്‍ വീട്ടിലേക്കില്ല എന്നെ സ്‌റ്റാന്‍ഡില്‍ വിട്ടാല്‍ മതി..

'ഓക്കെ..ലൂയീസിന്റെ ഇഷ്‌ടം.'

വണ്ടി തിരിക്കുന്നതിനിടയില്‍ ആ ആല്‍ തറയിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി..സന്ധ്യയുടെ പൊന്നില്‍ ചാലിച്ച വെളിച്ചത്തില്‍ ആ കല്‍വിളക്കിലെ തിരികള്‍ കൂടുതല്‍ പ്രകാശിതമായപോലെ..പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍...!

************************************************************



5



വീട്ടീല്‍ കയറി കൂളിച്ചു വിളമ്പിവച്ചിരുന്ന ഭക്ഷണം കഴിചെന്നു വരുത്തി കിടക്കാനായപ്പോഴാണ് രഹ്‌നക്ക് കൊടുത്തവാക്ക് ഓര്‍ത്തത്.


ഒരു പേപ്പറും പേനയുമായി ഇരുന്നു.


എന്റെ എല്ലാമായ രഹ്‌നക്ക്...
രഹ്‌നമോള്‍ക്ക് വാക്കു തന്നതു പോലെ ദേ, ഞാന്‍ എഴുതുന്നു പക്ഷെ ഇതയക്കുവാന്‍ എനിക്കു വയ്യാ. ഇതു കിട്ടിയാലും സന്തോഷമൊന്നും തോന്നാതത്ര വികൃതമായ വരികളേ എന്റെ തൂലികയില്‍ ഇനി പിറവിയെടുക്കൂ. മൊബൈല്‍ ഫോണിന്റെ ഓരോ മണിനാദവും എന്റെ നെഞ്ചിടിപ്പു കൂട്ടുകയാണ്. ഞാന്‍ ഒരിക്കലും അരുതേ എന്നാശിക്കുന്ന ആ കോള്‍ വരുന്നതു വരെ നിനക്കെഴുതാം..


കണ്ണീരിന്റെ ഒരാവരണം കണ്ണുകളെ മൂടികെട്ടി അക്ഷരങ്ങള്‍ അവ്യക്‌തങ്ങളായപ്പോള്‍, തിരികെ കട്ടിലില്‍ വന്നു കിടന്നു. ആ കിടപ്പില്‍ വെറുതേ ശ്രദ്ധിച്ചു. ഭിത്തിയിലെ ഉണ്ണിയേശുവിന്റേയും മേരിയുടെയും രൂപം..!


പെട്ടെന്നെഴുന്നേറ്റ് കുരിശുവരച്ചു കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിച്ചു..


"ഒരു‍പാട് തെറ്റുകള്‍ ചെയ്ത് പാപപങ്കിലമായ ഈ എന്നെ ശിക്ഷിക്കാനും എന്റെ മനസിനെ നോവിക്കാനുമാണോ...ആ പാവത്തിന് ഈ വിധി കൊടുത്തത്..? രഹ്‌ന എന്തു ചെയ്തിട്ടാ ഈ ശിക്ഷ..? ലോകം മുഴുവന്‍ സുഖം പകരാനായി അവതരിച്ച സ്‌നേഹദീപമേ.. ആ മാതാപിതാക്കളുടേയും സഹോദരങ്ങളുടെയും വേദന നീ കാണുന്നില്ലെന്നുണ്ടോ..? ഒന്നു കരയാന്‍ പോലും ആവാത്ത അവരുടെ അവസ്ഥ നീ അറിയില്ലെന്നുണ്ടോ..? ഭൂമിയിലെ എല്ലാ ഡോക്‌ടറെക്കാലും ശസ്‌ത്രത്തെക്കാളും ഉപരിയായ നിന്നില്‍ വിശ്വസിച്ചു പറയുന്നു, ഒരല്പ്പമെങ്കിലും സ്‌നേഹം ഞങ്ങളോട് അവശേഷിക്കുന്നുണ്ടെങ്കില്‍ ആ പാവത്തിനെ ഞങ്ങള്‍ക്കായ് രക്ഷിക്കണേ, ആമേന്‍..


കണ്ണു തുറന്നപ്പോള്‍ തോന്നി..


അത്‌ഭുതം ..!
ആ കണ്ണുകള്‍ ഒന്നു ചിമ്മിയോ...?

ഉണ്ണിയേശുവിനെ മാറോട് ചേര്‍ത്തിരിക്കുന്ന ആ മാതാവിന്റെ കണ്ണുകള്‍ നിറയുന്നുവോ...? കണ്ണില്‍ നിന്നും അടര്‍ന്നിളകി കവിളിലൂടെ ഒലൊച്ചിറങ്ങുന്നത് കണ്ണീരോ. ചുടു രക്തമോ...?
ദൈവമേ നിന്നിലെ മാതൃഹൃദയത്തേയും ഈ വേദന ഒരു നെരിപ്പോട് തീര്‍ക്കുന്നുവോ...?

എല്ലാ ചിന്തകളില്‍ നിന്നും രക്ഷനേടാനായി കട്ടലില്‍ കമിഴ്‌ന്നു കിടന്നു തലയിണയില്‍ മുഖം അമര്‍‌ത്തി..


ഏസിയുടെ നേര്‍ത്ത കാറ്റില്‍ അപൂര്‍‌ണ്ണമായി മേശമേലിരുന്ന ആ കത്ത് പതുക്കെ ആടിയിളകി പറന്നു തഴേക്കു വീണു.


കുസൃതിക്കാരിയായ എന്റെ രഹ്‌നയെ പോലെ....

നിറമുള്ള മത്സ്യങ്ങള്‍...

on Saturday, September 22, 2007

പ്രിയ സേതുവിന് സ്‌നേഹപൂര്‍‌വ്വം രാധ എഴുതുന്നത്..

ഇതു കൊള്ളാം, ജോലി കഴിഞ്ഞു വൈകുന്നേരം ഇങ്ങോട്ടേയ്ക്ക് തന്നെ മടങ്ങിയെത്തുന്ന സേതുവിനു വേണ്ടി ഞാന്‍ കത്തെഴുതുകയേ, നല്ല തമാശ..!


എന്തു ചെയ്യാം സേതു, മോള്‍ കുളിച്ച് നൂഡില്‍സും കഴിച്ച് ഉറക്കമായി. ഗ്രോസറിയില്‍ നിന്നും സാധനങ്ങളും വാങ്ങി വച്ചു. ജോലി ഒക്കെ ഒതുങ്ങിയപ്പോ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. ടിവികൂടെ പണിമുടക്കിയപ്പോ പറയുകയും വേണ്ട. നമ്മുടെ കേബിള്‍ ശരിയാക്കാന്‍ ഇതുവരെ അവന്മാര്‍ വന്നില്ല ടെലിഫോണ്‍ ചെയ്ത് ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു. ഞാന്‍ ഇവിടെ ഇരുന്ന് ഇപ്പോള്‍ ശരിക്കും ബോറടിക്കുവാ സേതൂ..! അതാ എന്തെങ്കിലും ഒക്കെ എഴുതാം എന്ന് വിചാരിച്ച് പേപ്പറും പേനയുമായി ഇരുന്നത്. പണ്ട് എന്തൊക്കെയോ കഥയോ കവിതയോ എന്ന രീതിയില്‍ കുത്തി കുറിച്ചത് ഒക്കെ ഇപ്പോ ഓര്‍മ്മകള്‍ മാത്രം ഒന്നിന്നും ഒരു താല്പര്യവുമില്ല. ജീവിതത്തില്‍ ഒന്നും ചെയ്യാനില്ലാത്തും വലിയൊരു മടുപ്പ് തന്നെ.

സത്യം പറയട്ടെ, ഇവിടുത്തെ അവസ്ഥ ഇതാണെന്ന് നേരത്തെ അറിഞ്ഞിരിന്നെങ്കില്‍ ഞാന്‍ നാട്ടില്‍ നിന്നും ഇങ്ങോട്ടേക്ക് വരില്ലായിരുന്നു. എനിക്കറിയാം കഷ്‌ടിച്ച് പ്രീഡിഗ്രി വരെ പഠിച്ച ഒരാള്‍ക്ക് ഇവിടെഎന്തു ജോലി കിട്ടാനാ..? എന്നാലും സേതു പറഞ്ഞപ്പോള്‍ ഞാനും ഓര്‍ത്തു ശരിയാണല്ലോ എന്ന്. സേതു പറഞ്ഞില്ലേ സേതുവിന്റെ ശമ്പളം കൊണ്ട് നമ്മുക്ക് ജീവിക്കാമെന്നും. പിന്നെ നമ്മുക്ക് ഒരുമിച്ച് നില്‍ക്കാന്‍ വേണ്ടി ഒരു ചെറിയ ജോലി കണ്ടെത്താമെന്നും ഒക്കെ പറഞ്ഞപ്പോള്‍ ഞാനും അങ്ങിനെ ആഗ്രഹിച്ചു.

പക്ഷേ നമ്മുടെ മോളെ പകല്‍ ഒരു ബേബി സിറ്റിങ്ങില്‍ ഇരുത്തുന്ന ഫീസും വീട്ടിലെ സര്‍‌വെന്റിന്റെ ശമ്പളവും ചേരുമ്പോള്‍ എന്റെ ഒരു മാസത്തെ ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരുമെന്ന സേതുവിന്റെ കൊമേഴ്‌സ്യല്‍ ബുദ്ധിയിലുദിച്ച സത്യം നമ്മള്‍ മനസിലാക്കിയപ്പോള്‍ സേതു തന്നെ അവതരിപ്പിച്ച അഭിപ്രായമല്ലേ ജോലി രാജിവച്ച് ഇവിടെ മോളെയും നോക്കി ഇരിക്കാന്‍ ?.

ആദ്യം ഒക്കെ അത്രക്ക് ഒന്നും തോന്നിയിരുന്നില്ലെങ്കിലും ഇപ്പോള്‍ ശരിക്കും മടുത്തു. കിണറ്റിലെ തവളയെപോലെ ഈ നാലുചുവരുകള്‍ക്കുള്ളിലെ ജീവിതം. ദേ.. ഈ അക്കോറിയത്തിലെ വെള്ളം മാറ്റുമ്പോള്‍ ഞാന്‍ വെറുതെ ഓര്‍ക്കാറുണ്ട് ഈ നിറമുള്ള മീനുകളെപോലെ ഒരു ജന്മം ആണല്ലോ എന്റേതും എന്ന്.

ജോലി കഴിഞ്ഞ് രാത്രി സേതു വരുമ്പോള്‍ ഏകദേശം ഞാന്‍ പാതി ഉറക്കത്തിലാവും. ഉറങ്ങിക്കിടക്കുന്ന മോളെ "മിന്നുമോളേ.."ന്നുള്ള സേതുവിന്റെ വിളി കേള്‍ക്കുമ്പോഴല്ലേ ഞാന്‍ ഉണരുന്നത്..? സേതു കുളിച്ചു വരുമ്പോഴേക്കും ഞാന്‍ ചൂടാക്കിവക്കുന്ന ഭക്ഷണം നമ്മള്‍ കഴിച്ചെന്ന് വരുത്തി കിടക്കും. നാം ഭാര്യാഭര്‍ത്താക്കന്മാരാണെന്ന വല്ല ചിന്തയും സേതുവിനുണ്ടോ..? മുഖം തിരിച്ചു കിടക്കുന്ന സേതുവിന്റെ ചുമലില്‍ ഒരുപാട് സ്‌നേഹത്തോടെ ഞാന്‍ കൈവയ്ക്കുമ്പോഴും "നാളെ എനിക്കു ജോലിക്കുപോകാനുള്ളതാ.." എന്ന പതിവു പല്ലവി കേട്ടു മടുത്തു.

ആകെയുള്ള വെള്ളിയാഴ്ച ദിവസം മുറി ഒതുക്കലും, അടിക്കലും, കഴുകലും ഒക്കെ തന്നെ !. നമ്മള്‍ ഒരുമിച്ച് ഒന്നു പുറത്തുപോയ നാള്‍ ഞാന്‍ മറന്നു.

ഇനിയെങ്കിലും കുറഞ്ഞപക്ഷം ഉറങ്ങി കിടക്കുന്ന മോളെ വിളിക്കാതെ നിനക്ക് വേണ്ടി ഉണര്‍ന്ന് കാത്തിരിക്കുന്ന എന്നെ ഏട്ടാ എന്ന് ഒന്ന് വിളിച്ച് കയറി വന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്.

ഇനിയും ആവശ്യമില്ലാത്ത കാര്യങ്ങള്‍ എഴുതി എന്റെ സേതുലക്ഷ്മിയേ ഞാന്‍ മടുപ്പിക്കുന്നില്ല. അല്ലേലും ഞാന്‍ ഈ കത്തൊന്നും സേതു ലക്ഷ്മിക്കു തരാനും പോകുന്നില്ല. ഇതുവല്ലതും കണ്ടുപോയാല്‍ ചിരിച്ചുകൊണ്ട് സേതു പറയും ഈ രാധേട്ടനു വട്ടാന്ന് ..അല്ലെ..?
ദേ..മോള്‍ ഉണര്‍‌നെന്നാ തോന്നുന്നത്, അപ്പൊ വൈകുന്നേരം കാണാം ..
ഒരുപാട് സ്‌നേഹത്തോടെ
സേതുലക്ഷ്മിയുടെ
സ്വന്തം രാധാകൃഷ്ണന്‍.

ക്ഷണം ( കവിത )

on Wednesday, September 19, 2007








കളമൊഴികളകതാരില്‍
കനക മഴ പെയ്തു,
നിളയിലത് നാണമായ്
അലമാലയിലൊഴുകി.




തരളിതമൊരു മധുഗാനം
നിന്‍ നാവിലുണര്‍ന്നു,
തളരും മമ മനമാകെ
നവ താരമുയര്‍ന്നു.




സുര സുന്ദര നടനാമൃത
രസഗംഗയില്‍ മുങ്ങി,
ലയ സുന്ദരി വരു നീയീ
മധു പാത്രം നുകരാന്‍..


അസുര ഗണം

on Monday, September 17, 2007






മാനുഷ വംശത്തിനുണ്ടു പോലും
രണ്ടു ഗണങ്ങളെന്നാരോ ചൊല്ലി
ദേവഗണം പിന്നസുരഗണം
എന്താണ് സത്യമെന്നാരറിവൂ ?



നോക്കുകില്‍ ഞാനൊരസുരഗണം
പാപങ്ങള്‍ ചെയ്തതായോര്‍മ്മയില്ല
പിച്ചക്കു കേഴുന്നഗതിക്കുപോലുമെന്‍
ഭക്ഷണം നല്‍കി ഞാനാശ്വസിച്ചു .


എങ്കിലും ചൊല്ലിയകറ്റി നിര്‍ത്തി-
യെന്നെ, പാടില്ല ഞാനൊരസുര ഗണം
കഷ്‌ടങ്ങള്‍ പേറുന്ന കൂട്ടരെ പുച്‌ഛിച്ചി
ട്ടാനന്ദം കൊള്ളുന്നു ദേവഗണം .


രാവണനും, പിന്നെ വിഭീഷണനും
ആയിരുന്നല്ലോ അസുരഗണം
എന്തിനു നമ്മുടെ മവേലിത്തമ്പുരാന്‍
‍പോലും പിറന്നൊരസുരഗണത്തില്‍


പിന്നെന്തിനേകീ അവര്‍ക്കു ഭഗവാനാ
സത്യ ലോകത്തിലെ സിംഹാസനം ?
മോക്ഷങ്ങളൊക്കെയും നല്‍കി
അവര്‍ക്കിനിജന്മമില്ലാത്ത വരവുമേകി
എങ്കിലഭിമാന പൂരിതമാണെന്റെ
ജന്മം, ഞാനുമൊരസുരഗണമായതില്‍.

ഈ ഹെല്‍മറ്റ് കൊണ്ട് ഇങ്ങനേയും ചില അപകടങ്ങള്‍ ഉണ്ട് കേട്ടോ..

on Saturday, September 15, 2007

ഹെല്‍മറ്റ് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ഒക്കെ ഒരുപാട് ചര്‍ച്ചകള്‍ നമ്മുടെ ബൂലോകത്തുള്‍പ്പെടെ പലയിടത്തും നടന്നല്ലോ.

എന്നാല്‍ എന്റെ കൂട്ടുകാരന്‍ അപ്പുക്കുട്ടന് പറ്റിയയതു പോലെയുള്ള ഒരു അപകടത്തെ കുറിച്ച് അധികമാരും ചിന്തിച്ചിരിക്കാന്‍ സാധ്യതയില്ല. ഇനി മറ്റാര്‍ക്കും അതുപോലെ ഒരപകടം പറ്റാതിരിക്കാന്‍ വേണ്ടി മാത്രം ഇതിവിടെ കുറിക്കാം.

കഴിഞ്ഞ ചൊവ്വാഴ്ച അപ്പുകുട്ടന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ ചുമ്മാ ഒരു തോന്നല്‍. തന്റെ ഭാര്യ പാവം എപ്പോഴും പറയുന്നതാണല്ലോ ഒരു പടത്തിനു കൊണ്ട് പോകാന്‍, ഇന്നാണെങ്കില്‍ അധികം തിരക്കുമില്ല. അപ്പോള്‍ തന്നെ ഭാര്യയെ വിളിച്ചു പറഞ്ഞു അഞ്ചു മണിയാകുമ്പോള്‍ ഒരുങ്ങി നില്‍ക്കാന്‍.

കൃത്യം അഞ്ചര മണിക്ക് തന്നെ അപ്പുക്കുട്ടന്‍ വന്ന് രണ്ട് പേരും ബൈക്കില്‍ തീയറ്ററിലേക്ക് പോയി. അപ്പുക്കുട്ടന്‍ പുതുതായി വാങ്ങിയ ഹെല്‍മെറ്റും എടുത്തു തലയില്‍ വച്ച് ഭാര്യയേയും പുറകിലിരുത്തി തീയറ്ററിലേക്ക് തിരിച്ചു.

ഒരു നാലഞ്ചു കിലോമീറ്റര്‍ പോയി കഴിഞ്ഞപ്പോഴാ തൊട്ടു പുറകിലിരുന്നു ഭാര്യയുടെ അസാധാരണ ശബ്ദത്തില്‍ ഒരു വിളി.

"ചേട്ടാ ഒന്നു വണ്ടി നിര്‍ത്താവോ...?"

ഒരു നിമിഷം!! അപ്പുകുട്ടന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ മിന്നി!. സാരിഗാര്‍ഡ് ഉണ്ടെങ്കിലും ചിലപ്പോള്‍ സാരി ബൈക്കിന്റെ വീലില്‍ ഉടക്കിയതാണെങ്കിലോ ?.

അപ്പുകുട്ടന്‍ വണ്ടിയുടെ ഫ്രണ്ട് ബ്രേക്കും പുറകിലെ ബ്രേക്കും ഒരുമിച്ച് ഒരൊറ്റ പിടുത്തം..!. വണ്ടി അപ്പുക്കുട്ടന്റെ നിയന്ത്രണത്തില്‍ നിന്നും വിട്ട് അതിന്റെ വഴിക്ക് പോയി മുന്നില്‍ നിന്നിരുന്ന ഓട്ടോയില്‍ ചെന്ന് ഠപ്പേ......ന്നുള്ള ശബ്ദത്തോടെ ഇടിച്ചു നിന്നു.

ഭാഗ്യത്തിന് അപ്പുകുട്ടനും ഭാര്യക്കും പ്രത്യേകിച്ച് ഒന്നും പറ്റിയില്ല.പക്ഷേ ബൈക്കിന്റെ ഹെഡ്‌ലൈറ്റും മഡ്‌ഗാര്‍‌ഡും പൊട്ടി. ഓട്ടോറിക്ഷയില്‍ ചെറിയ ഒരു പോറല്‍ മാത്രമേ പറ്റിയുള്ളു. എന്നാലും അവരു വിടുമോ ?, അങ്ങോട്ടു ചെന്നിടിച്ചതല്ലേ. ഏകദേശം റീപെയിന്റ് ചെയ്യാനുള്ള പൈസ ആ ഓട്ടോകാരനു കൊടുത്തു അപ്പുക്കുട്ടന്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി. സിനിമ കാണാനുള്ള സര്‍‌വ്വ മൂഡും പോയതു കൊണ്ട് തിരികെ പോന്നു.

തിരിച്ചു വരുന്നവഴി അപ്പുകുട്ടന്‍ ഭാര്യയോട് ചോദിച്ചു

"അല്ല, നീയെന്തിനാ അവിടെ വച്ച് വണ്ടി നിര്‍ത്താന്‍ ഒച്ച വച്ചത്..?"

അല്പം മടിച്ചാണെങ്കിലും ഭാര്യ പറഞ്ഞു.

"അതു പിന്നെ, അതു പിന്നെ ഏട്ടാ.. ഏട്ടന്‍ ഓണത്തിന് എനിക്ക് വാങ്ങി തന്ന ആ സാരിയില്ലേ..? എതിനു ഒരു മാച്ചിങ്ങ് ബ്ലൗസിനു വേണ്ടി നമ്മള്‍ എത്ര കടകളില്‍ കയറി. ദേ ഇപ്പോ അവിടെ ഒരു കടയില്‍ കണ്ടായിരുന്നു അതാ വിളിച്ചത്.

അപ്പുക്കുട്ടന് തികട്ടിവന്ന എല്ലാ കോപവും തല്‍കാലം മനസില്‍ ഒതുക്കികൊണ്ടു ചോദിച്ചു.

അതിനു നീ ഇത്ര വിളിച്ചു കൂവിയതെന്തിനാ പതുക്കെ പറഞ്ഞാ പോരെ...?

ഭാര്യ അപ്പുക്കുട്ടന്റെ മുതുകില്‍ സ്‌നേഹത്തോടെ ചിത്രം വരച്ചു കൊണ്ടു പറഞ്ഞു.

അല്ലാ, അപ്പുവേട്ടന്‍ തലയില്‍ ഈ കുന്ത്രാണ്ടം വച്ചിരിക്കുന്നത് കൊണ്ട് കേട്ടില്ലെങ്കിലോ എന്നുവച്ചാ ഉച്ചത്തില്‍ പറഞ്ഞത്.

രാഹുല്‍ , നിനക്കു വേണ്ടി

on Tuesday, September 11, 2007



********************************************************************


ആലപ്പുഴയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാഹുല്‍ എന്ന ഏഴുവയസ്സുകാരനും അവന്റെ മാതാപിതാക്കള്‍ക്കും .....
********************************************************************


കാണിയ്ക്ക വെച്ചു കളമെഴുതി ദൈവ -
സന്നിധിതോറും തൊഴുതുവന്നു
അന്നദാനങ്ങളും നല്‍കിയേറേ-
ഒരോമന കുഞ്ഞു പിറന്നു കാണാന്‍.


"ഓമനത്തിങ്കള്‍ കിടാവു" പാടാന്‍
അവള്‍ക്കൊരോമന കുഞ്ഞിനെ നല്‍കി നാഥന്‍
‍കൈ വളരുന്നതും കാല്‍ വളരുന്നതും
അമ്മതന്‍ നെഞ്ചിലെ സ്പന്ദനമായ്
കാലം കനിഞ്ഞില്ലവള്‍ക്കു പക്ഷേ
കാണാനവനെ കണ്‍‌മൂടുവോളം


കാണാതെയാവുന്നു കുഞ്ഞുങ്ങളെ ദിനം,

കാരുണ്യമില്ലാത്ത കൈകളാലേ
കൂട്ടുകാരൊത്തു കളിച്ചീടുമ്പോള്‍
കൂട്ടം പിഴച്ചവന്‍ പോയതാണോ ?
വൈരാഗ്യ മൂര്‍‌ത്തികള്‍ തീര്‍ത്തതാണോ ?
കാണാകയത്തില്‍ പതിച്ചതാണോ ?


അമ്മതന്‍ കണ്ണീര്‍ കാലം തുടച്ചേനേ
നീയില്ലീ ഭൂമിയില്‍ എന്നറിഞ്ഞീടുകില്‍
ദുസ്സഹം എങ്കിലതല്ലാതെയെങ്ങു നീ
ഏതു രൂപത്തിലിരിപ്പു കുഞ്ഞേ !?


എന്തൊന്നു ചൊല്ലി കരയേണ്ടു നിത്യം
നീവരുമെന്നോര്‍‌ത്തു കാത്തിരിപ്പൂ
ആരോടു ചൊല്ലുവാനാരുണ്ടറിയുന്നൊ-
രമ്മതന്‍ നെഞ്ചിലെ നൊമ്പരങ്ങള്‍


‍സ്‌നേഹം നശിക്കുന്നു ക്രൂരത മാത്രമായ്
കാലം വരക്കുന്ന കോലങ്ങളോ
സാഹസം മാറുമോ കുഞ്ഞുങ്ങളെങ്കിലും
സ്വാതന്ത്രത്തോടെ വളര്‍ന്നീടുമോ ?

മറ്റൊരു പെരുമഴക്കാലത്ത്...( കഥ )

on Sunday, September 9, 2007

മഴ..!

എന്തെന്തു ഭാവങ്ങളാണതിന്..!

പ്രൈമറിക്ലാസ്സുകളില്‍ കുടെ ഓടിക്കളിക്കുന്ന കുസൃതിയായ കൊച്ചു കൂട്ടുകാരനായി, കൗമാരത്തില്‍ കാതില്‍ പ്രണയമന്ത്രമോതുന്ന കാമുകനായി, യൗവനാരംഭത്തില്‍ ഒരുപാടു മോഹങ്ങളുമായി രാത്രിയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടുമ്പോള്‍ താരാട്ടുപാടുന്ന ഗന്ധര്‍‌വനായി, അങ്ങിനെ അങ്ങിനെ..

എന്നാല്‍ ഇന്ന് ഈ മഴ ഒരു അപശകുനമായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. മോഹങ്ങള്‍ നഷ്ടടപെട്ട, കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന ഒരുകാല്‍ തളര്‍ന്ന ഈ സൈറക്ക് എന്തു സ്വപ്‌നങ്ങള്‍.?

അടുക്കളയില്‍ നിന്നും ഉമ്മയുടെ ഒച്ച കേള്‍ക്കാം.

"എത്ര പറഞ്ഞതാ മഴക്കാലമാകുന്നതിനു മുന്‍പ് ഈ ഓടൊക്കെ ഒന്ന് മാറ്റിയിടീക്കണമെന്ന്. ആരുകേള്‍ക്കാന്‍, ഇപ്പൊ നോക്ക് ഒരു തള്ളി വെള്ളം പുറത്തേക്ക് പോകാതെ അകത്തോട്ടൊലിക്കുവാ..."

"ചോര്‍‌ച്ചയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളതുള്ളികള്‍ക്ക് പാത്രം വച്ചു മടുത്തതു കൊണ്ടാണ് ഉമ്മയുടെ ഈ പരാതി. അല്ല, ബാപ്പ എന്തു ചെയ്യാനാ ?. ഒരു മോട്ടോര്‍ മെക്കാനിക്കിന് ഇന്നത്തെകാലത്ത് എന്തു വരുമാനം കിട്ടാനാ. അതില്‍ നിന്നും തന്റെ ഇളയ രണ്ടുപേരേ പഠിപ്പിക്കണം പിന്നെ ടെലിഫോണ്‍, കറന്റ്, വീട്ടുചിലവ് ഇതിനൊക്കെ പണം വെറെ".

സൈക്കിള്‍ കയറ്റിവയ്കുന്ന ശബ്ദം കേള്‍ക്കാം ബാപ്പയാകും. സൈറ വേഗം പടിവാതുക്കലെത്തുമ്പോള്‍ നനഞ്ഞ് തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് മുറുക്കി പിഴിഞ്ഞ് മുഖവും കൈയും തുടച്ചു കൊണ്ട് ഉസ്‌മാന്‍ കയറിവരുകയായിരുന്നു.

'ഓ..നല്ല തണുപ്പ് മോള്‍ ഉമ്മായോട് ചെന്ന് നല്ല ചൂടില്‍ ഒരു കടുചായ കൊണ്ടുവരാന്‍ പറ'.

വാപ്പയുടെ മനമറിയാവുന്ന ഉമ്മ അപ്പോഴേക്കും ചായയുമായി എത്തിക്കഴിഞ്ഞിരുന്നു. തിണ്ണയിലെ കസേരയില്‍ തന്നെയിരുന്നു ചായ ഊതികുടിക്കുമ്പോള്‍ ഉമ്മപറഞ്ഞു.

"ഈ മഹക്കാലത്ത് അധികം ഇരുട്ടാകുന്നതിനു മുന്‍പ് വന്നൂടേ ?. എന്തിനാ ഇങ്ങനെ നനഞ്ഞ് ?.

"ഇന്നിത്തിരി പണിയുണ്ടായിരുന്നു സൈനൂ. നമ്മുടെ കറുകപ്പാടത്തെ മൂസാഹാജിയുടെ മോനില്ലെ സൗദിയിലുള്ള ? അവന്റെ കാറു ശരിയാക്കാന്‍ വന്നിരുന്നു. അതാ ഇന്നു താമസിച്ചത്. പിന്നെ അവന്‍ എനിക്ക് ഒരു വിസ ശരിയാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. അവിടെ ചെന്നിട്ട് ജോലി കണ്ടെത്തണം. ജോലി കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ തിരിച്ചു വരേണ്ടിവരും അതുകൊണ്ട് തല്‍കാലം ഇത് ആരും അറിയേണ്ട്.

"അതിന് വിസാക്കൊക്കെ ഒരുപാട് പൈസ ആകില്ലേ ?" : ഉമ്മയുടെ സംശയം.

'ഇല്ല, അത് നമ്മള്‍ ജോലികിട്ടിക്കഴിഞ്ഞ് കൊടുത്താ മതീന്നാ പറഞ്ഞിരിക്കുന്നത്'.

പക്ഷേ, ബപ്പയുടെ മുഖത്ത് എന്തോ ഒരു വലിയ വിഷമം തളംകെട്ടി നില്‍കുന്നത് സൈറ ശ്രദ്ധിക്കാതിരുന്നില്ല. ഇത്രയും കാലം വീടു വിട്ടു പിരിഞ്ഞു നില്‍ക്കാത്ത ബാപ്പ പെട്ടെന്ന് കുടുമ്പം വിട്ട് പോകേണ്ടി വരുന്ന വിഷമമായിരിക്കും.

ഒരു വ്യാഴാച്ച രാവിലെ കടയില്‍ പോയ ഉസ്മാന്‍ ഉടനെ തിരിച്ചെത്തി. ഭാര്യയോട് പറഞ്ഞു

'സൈനൂ, എന്റെ വിസ ശരിയായി. അടുത്ത വെള്ളിയാഴ്ച പോകണം. പിന്നെ നാളെ അവര്‍ വിസയും ടിക്കറ്റും ഒക്കെയായി ജുമാ നിസ്കാരം കഴിഞ്ഞ് വരുന്നുണ്ട് നീ വല്ല ഇറച്ചി ഒക്കെ വാങ്ങി അവര്‍ക്ക് ചോറു കരുതണം കേട്ടാ.

വാപ്പയുടെ ഒരുതരം വെപ്രാളം കണ്ടപ്പോള്‍ സൈറ മനസില്‍ ചിരിച്ചു .

'പാവം, ആദ്യമായി പോകുന്നതിന്റെ പേടിയാകും. എല്ലാവരും അങ്ങിനെയൊക്കെതന്നെയാണല്ലോ.

പിറ്റേ ദിവസം.

ഉമ്മ നെയ്ച്ചോറും ഇറച്ചികറിയും ഒക്കെ നേരത്തേ റെഡിയാക്കി കഴിഞ്ഞിരുന്നു. രണ്ടു മണിയോടെ ഒരു കാറില്‍ മൂന്നുപേര്‍ വന്നിറങ്ങി. ഉമ്മ അടുക്കളയില്‍ പപ്പടം കാച്ചുന്നതിന്റെ ഒക്കെ തിരക്കിലാ.

'അസ്സലാമു അലൈക്കും..' മൂന്നുപേരും ഒരേസ്വരത്തില്‍ പറഞ്ഞു കൊണ്ട് അകത്തോട്ട് കയറി വന്നു ബാപ്പയുടെ കൈകുലുക്കി.

ങാ, വാ വാ..ഇരിക്ക് "

അവരെ സ്വീകരിച്ചിരുത്തി അടുത്ത കസേരയില്‍ തന്നെ ഉസ്മാനും ഇരുന്നു. മറ്റുള്ളവര്‍ എന്തോ രഹസ്യം പറയാനെന്നോണം കസേര ഉസ്മാനിലേക്ക് അടിപ്പിച്ചിടുന്നത് കണ്ട സൈറ ഒരു കൗതുകം പോലെ വാതിലിനു പിന്നില്‍ മറഞ്ഞിരുന്നു ശ്രദ്ധിച്ചു. അതില്‍ ഒരാള്‍ ചിലപേപ്പറുകള്‍ കൊടുത്തിട്ട് പറഞ്ഞു

"ദേ ഇതാണ് വിസയും ടിക്കറ്റും. അടുത്ത വെള്ളിയാഴ്ച വൈകുന്നേരം നാലരക്കാ ഫ്ലൈറ്റ്. ടിക്കറ്റ് ഓക്കെയാണ്".

ഒപ്പം മറ്റൊരാള്‍ സാമാന്യം വലിയ ഒരു ബാഗ് കൊടുത്തിട്ട് പറഞ്ഞു.

"ഇതാണ് ബാഗ്, ഇതില്‍ നിങ്ങളുടെ ഡ്രസ്സും കാര്യങ്ങളും ഒക്കെയുണ്ട്, പിന്നെ ഞങ്ങള്‍ പറഞ്ഞതും പ്രത്യേകം അറകളില്‍ വച്ചിട്ടുണ്ട് സംശയമുണ്ടെങ്കില്‍ നോക്കിക്കോളു. നിങ്ങള്‍ക്ക് പോലും കണ്ടെത്താനാവില്ല. ങാ, പിന്നെ ഒരു കാര്യം തല്‍കാലം മറ്റെന്തെങ്കിലും അത്യാവശ്യ സാധനങ്ങള്‍ ഉണ്ടെങ്കിലും വേറെ ബാഗ് ഒന്നും കൊണ്ട് പോകണമെന്നില്ല. ഇതില്‍ വച്ചാ മതി. എയര്‍‌പോര്‍ട്ടില്‍ ഗുലാം അഹമ്മദ് എന്ന ഒരു പാക്കിസ്താനി കാത്തുനില്‍ക്കുന്നുണ്ടാവും അയാളുടെ കൈയില്‍ ഏല്പിച്ചാല്‍ മാത്രം മതി".

അവരുടെ സംസാരത്തില്‍ നിന്നും വാപ്പയുടെ മുഖത്തെ ഭീതിയില്‍ നിന്നും സൈറക്ക് മനസിലായി അരുതാത്തതെന്തിനോ ഉള്ള പുറപ്പാടാണ് ബാപ്പയെന്ന്.


ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടും മറ്റെന്തോ തിരക്കുണ്ടെന്ന പേരില്‍ അവര്‍ വേഗം തന്നെ പോയി. അവര്‍ പടികടന്ന് കാറില്‍ കയറിയ ശേഷം അകത്തേക്ക് കയറിയ ഉസ്മാന്‍ കാണുന്നത് തന്നെ മിഴിച്ച് നോക്കി കൊണ്ട് നില്‍ക്കുന്ന സൈറയേ ആയിരുന്നു.

"ബാപ്പ എന്തൊക്കെയാ ഇത് ? എനിക്കൊന്നും മന്‍സിലാകുന്നില്ല ?"

അയാള്‍ അടുക്കളയിലേക്ക് ഒന്നു പാളിനോക്കി കൊണ്ട് സൈറയുടെ ചുമലില്‍ കൈവച്ചു പറഞ്ഞു.

"മോളെ, നീ കരുതുന്നത് പോലെ ഒന്നും ഇല്ല.അവര്‍ നമ്മുക്ക് ചെയ്തു തരുന്ന ഉപകാരത്തിന് നമ്മള്‍ തിരിച്ചും ഒരു ഉപകാരം അത്രേയുള്ളൂ. ഇതല്ലാതെ വേറെ വഴിയില്ല മോളെ, നിനക്കും ഒരു ജീവിതമൊക്കെ വേണ്ടെ, പിന്നെ നിന്റെ അനിയത്തി. നമുക്ക് ആകെയുള്ളത് ഈ ചെറിയ വീടും പറമ്പും അല്ലെ ? അതുകൂടി വിറ്റാല്‍ പിന്നെ നമ്മള്‍ എങ്ങോട്ടെക്ക് പോകും. ഇതില്‍ നമ്മള്‍ നോക്കിയാല്‍ പോലും ഒന്നും കണ്ടെത്താല്‍ സാധിക്കുകയില്ല പിന്നല്ലെ നൂറുകണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന സൗദി.അതുമല്ല എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവിടെ വക്കീലും ആളുകളും ഒക്കെയുണ്ട് സഹായത്തിന്".

അല്പം ശബ്ദം താഴ്ത്തി അയാള്‍ തുടര്‍ന്നു.

"നീ ഇക്കാര്യം ഉമ്മയോടൊന്നും പറയാന്‍ നില്‍ക്കണ്ട. മോള് ദേ, ഈ ബാഗ് അകത്തു കൊണ്ട് വക്ക്"

തല ചരിച്ച് തോളിലിരുന്ന ഉസ്മാന്റെ കൈയില്‍ മെല്ലെ ചുമ്പിച്ചിട്ടു ബാഗുമായി സൈറ അകത്തേക്ക് പോയി.

വെള്ളിയാഴ്ച..!

പുറത്ത് ശക്തമായ മഴ. ഉസ്മാന്‍ കുളികഴിഞ്ഞ് പുതിയ ഡ്രസ് ഒക്കെ ഇട്ടുവന്നപ്പോള്‍ സൈറ മനസിലോര്‍ത്തു. ബാപ്പ ഈ വേഷത്തില്‍ കൂടുതല്‍ സുന്ദരനായിരിക്കുന്നു. പത്ത് വയസ് കുറഞ്ഞതുപോലെ. ഇതുവരെയും കുടുമ്പം എന്ന ഒറ്റ ചിന്തയല്ലാതെ തനിക്കു വേണ്ടി ബാപ്പ ഒരു ഡ്രസ്സ് പോലും വാങ്ങുന്നത് അപൂര്‍‌വം എന്ന് സൈറക്ക് തോന്നി.

"എന്നാ ഇറങ്ങാം..?"

അടുത്ത് വീട്ടിലെ കുമാരേട്ടന്‍ ചോദിച്ചു.ബാഗുമായി ഇറങ്ങിയ ബാപ്പ അനിയനോടായി പറഞ്ഞു: മോനെ പഴയതു പോലെ ക്രിക്കറ്റ്കളി ഒക്കെയായി നടക്കരുത്. ഇവിടെ വേറെ ആരും ഇല്ലാത്തതാ. മക്കള്‍ നന്നായി പഠിക്കണം.പിന്നെ ഉമ്മായെ വെറുതെ ശല്യം ചെയ്യരുത് കെട്ടോ.

കൂടുതല്‍ സംസാരിക്കാന്‍ കഴിയാത്തതിനാലാകാം,കണ്ണുകൊണ്ട് സൈറയോടും ഉമ്മയോടും യാത്രപറഞ്ഞ് കുമാരേട്ടന്റെ കുടയില്‍ കയറി കാറിലേക്ക് കയറി.കാറ് കണ്ണില്‍ നിന്നും മറയുന്നത് വരെ അവരെല്ലാവരും വാതുക്കല്‍ തന്നെ നിന്നു

കാറ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉമ്മയും സഹോദരങ്ങളും അകത്തേക്ക് കയറി പോയി.

നിന്ന നില്പില്‍ ഒരു നിമിഷം സൈറ മനസില്‍ ഓര്‍ത്തു.

ബാപ്പ പൊകുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍. ആ മുഖം വീണ്ടും ഒന്നും കാണുവാന്‍ കൊതി തോന്നുന്നു. ഇപ്പോള്‍ കാറ് മഴയത്ത് അങ്ങിനെ സാവധാനം പൊയ്‌ക്കൊണ്ടിരിക്കുകയാവും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആദ്യമായി ബാപ്പ വിമാനത്തില്‍ കയറും പിന്നെ നീണ്ട ചില മണിക്കൂറുകള്‍ കഴിയുമ്പോള്‍ ലക്ഷങ്ങളുടെ സ്വപ്ന ഭൂമിയായ സൈദിയില്‍ വന്നിറങ്ങും. പിന്നൊന്നു കാണണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണണം. ചിലപ്പോള്‍..?

ഓരോന്നലോചിച്ച് സൈറയുടെ ഹൃദയം അസാധാരണമായി മിടിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ എയര്‍‌പോര്‍ട്ടില്‍ വച്ച് പിടിക്കപെട്ടാല്‍ ചില കേസുകള്‍ പിന്നെ..പിന്നെ ഏതെങ്കിലും ഒരു ജുമുആക്ക് ശേഷം...?

സൈറയുടെ മനസും ശരീരവും വല്ലാതെ ആടിയുലയും പോലെ തോന്നി. ചിന്തകള്‍ വല്ലാതെ കാടുകയറാന്‍ തുടങ്ങി.

ചില നേരങ്ങള്‍ക്ക് ശേഷം പതിയെ നടന്ന് മുറിയില്‍ കയറി ഡയറക്ടറിയില്‍ നോക്കി എയര്‍‌പോര്‍ട്ടിലെ നമ്പര്‍ എടുത്തു ഡയല്‍ ചെയ്തു.

ഹലോ എയര്‍‌പോര്‍ട്ടല്ലേ, ഒരു ഇന്‍ഫോര്‍‌മേഷന്‍ !. ഇന്ന് നാലരക്ക് സൗദിയിലേക്ക് പോകുന്ന ഉസ്മാന്‍ എന്നയാളുടെ ബാഗില്‍..ബാഗില്‍....

വാചകം മുഴുപ്പിക്കും മുന്‍പ് റിസീവര്‍ ഊര്‍ന്നു താഴേക്ക് വീണു.

"എന്നോട് ക്ഷമിക്കെന്റെ പൊന്നു ബാപ്പ. ഈ രാജ്യത്തെ ഏത് കാരാഗ്രഹത്തില്‍ കിടന്നാലും എന്റെ ബാപ്പ ജീവനോടെ ഉണ്ടെന്നും നാളെ തിരികെ വരും എന്നെങ്കിലും ഞങ്ങള്‍ക്ക് ആശ്വാസം കൊള്ളാമല്ലോ. പ്രതീക്ഷയോടെ കാത്തിരിക്കുകയെങ്കിലും ആവാമല്ലോ. ഈ ഒറ്റക്കാലി മോളുടെ ഭാവിയെ കരുതിയല്ലേ ബാപ്പ ഇങ്ങനെ? ഞങ്ങള്‍ക്ക് ഒന്നും വേണ്ട ബാപ്പയെ മാത്രം മതി..ബാപ്പയെ മാത്രം മതി".

റിസീവര്‍ താഴെ വീഴുന്ന ശബ്ദം കേട്ട് മുറിയിലേക്ക് വന്ന ഉമ്മയും സഹോദരങ്ങളും കാണുന്നത് ഒരു ഹിസ്റ്റീരിയ രോഗിയേപ്പോലെ തറയില്‍ കിടന്ന് തലയുരുട്ടുന്ന സൈറയേ ആയിരുന്നു.

പുറത്ത് ആരോടോ ഉള്ള പകപോലെ മഴ ശക്തയോടെ പെയ്യാന്‍ തുടങ്ങി.

നഷ്‌ടപ്പെടലിന്റെ ഓര്‍മ്മയില്‍

on Thursday, September 6, 2007

ഒരു സത്യത്തോട് കുറെ നുണകളും മനോഹരമായി ചേര്‍ക്കുന്നതാണ് നല്ല കഥ എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

റോഷന്‍ ഒരു വലിയ സത്യമായി, കുറെ ചോദ്യചിഹ്നങ്ങളോടെ ഞങ്ങള്‍ക്ക് മുന്നില്‍ ഇന്നും നില്‍ക്കുമ്പോള്‍ കളവുകള്‍ ചേര്‍ത്ത ഒരു കഥയായല്ല ആ സംഭവം അതേപടി ഇവിടെ പകര്‍ത്തട്ടെ.

ഇത് ഒരു വിധി എന്ന് പറഞ്ഞു തള്ളിക്കളയാനാവുമോ ?. അവന്റെ ബലഹീനമായ ശുദ്ധമനസിനെ പഴിക്കാനോ ?. സൗഹൃദം എന്നതിന് വഞ്ചനയെന്ന മറ്റൊരു മുഖം കൂടിയുണ്ടെന്ന്‍ റോഷനു തോന്നിയ ആ അല്പനേരത്തെ ശപിക്കാനോ..? എന്തായാലും ഇനി എന്തു ഫലം..?

റോഷന്‍, സ്‌നേഹിക്കാനും നല്ല സംസാരത്തിലൂടെ ആരെയും കൈയിലെടുക്കുവാനും കഴിവുള്ള ചെറുപ്പക്കാരന്‍ !. ഒരു സധാരണ സര്‍ക്കാര്‍ ജീവനക്കാരനായ അച്‌ഛന്റെയും അമ്മയുടെയും മൂത്തമകന്‍, പിന്നെ ഒരു അനിയത്തിയും.

ഗള്‍ഫില്‍ എത്തപ്പെട്ട ആദ്യനാളുകളില്‍ തൊഴില്‍‌പരിചയം, ഭാഷയുടെ പ്രശ്നങ്ങള്‍ എന്നൊക്കെയായി കുറേ കഷ്‌ടപെട്ടുവെങ്കിലും പിന്നീട് അവന്റെ സ്വപ്നം പോലൊരു ജോലി ശരിയായി. അല്പാല്പമായി അവന്‍ നല്ല ഒരു വീടു പണിതു. പെങ്ങളെ കെട്ടിച്ചയക്കാനുള്ള തുകയൊക്കെ സമ്പാദിച്ചു വന്നപ്പോഴേക്കും കുറെ വൈകി.

അങ്ങിനെ മൂന്നര വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് ആദ്യമായി നാട്ടിലേക്ക് പോകുന്ന ത്രില്ലില്‍ ആയിരുന്നു റോഷന്‍. അവനും നല്ലൊരു പെണ്ണിനെ വീട്ടുകാര്‍ നോക്കി വച്ചിരിക്കുകയായിരുന്നു. ടെലിഫോണിലൂടെയും ചാറ്റിങ്ങിലൂടെയും അവര്‍ നല്ല ബന്ധവും ഇതിനകം സൃഷ്‌ടിച്ചിരുന്നു.

അന്നൊരു വ്യാഴാ‌ഴ്ച. സുഹൃത്തക്കള്‍ എല്ലാവരും ചേര്‍ന്ന് അവന്‍ പലപ്പോഴായി സ്വരുക്കൂട്ടി വച്ചിരുന്ന സാധങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ പാകത്തില്‍ അടുക്കി ഒതുക്കി കെട്ടിവച്ചു. ആ സന്തോഷത്തിനായി അവന്‍ എല്ലാവര്‍ക്കുമായി നല്ലൊരു പാര്‍ട്ടിയും നടത്തി. നല്ല ഭക്ഷണവും, പിന്നെ മദ്യം വേണ്ടുന്നവര്‍ക്ക് അത്യാവശ്യം അതുവരെ റൊഷന്‍ ഏര്‍പ്പാട് ചെയ്തു. നന്നായി പാടുന്ന റോഷന്റെ ഗസലുകള്‍ കൂടി ആയപ്പോള്‍ ആ രാത്രി ഞങ്ങള്‍ എല്ലാം മറന്ന് ആഹ്ലാദിച്ചു.

വെള്ളിയാഴ്ച രാത്രി ഫ്ലൈറ്റ് ആയതു കൊണ്ട് ഒരുപാട് വൈകാതെ എല്ലാവരും പിരിഞ്ഞു. വെള്ളിയാഴ്ച അവധിയുടെ ആലസ്യത്തില്‍ പകല്‍ പത്തര മണിയായിട്ടും എഴുന്നേല്‍ക്കാന്‍ മനസില്ലാതെ കിടക്കുമ്പോഴാണ് റോഷനെ കാണാന്‍ അവന്റെ ഒരു സുഹൃത്ത് വന്നത്.

റോഷന്‍ ബാത്ത് റൂമില്‍ ആയിരുന്നു അപ്പോള്‍. കുറേനെരത്തിനു ശേഷവും പുറത്തു വരാതായപ്പോള്‍ ഞങ്ങള്‍ വിളിച്ചിട്ടും വിളികേള്‍ക്കുന്നില്ല!.

പെട്ടെന്ന് പോലീസിനെ ഒക്കെ വിളിച്ച് കതക് പൊളിച്ച് അകത്തു കയറുമ്പോള്‍ കണ്ട കാഴ്ച ,റൊഷന്‍ ടോയ്‌ലറ്റ് വെന്റിലേഷനില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു..!!!

പോലീസ് നിയമ നടപടികളുമായി മുന്നോട്ട് നീങ്ങുന്നതിനിടയിലും ഒരായിരം ചോദ്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉടലെടുക്കാന്‍ തുടങ്ങി.

ആത്മഹത്യ ചെയ്യാന്‍ തക്ക യാതൊരു പ്രശ്നങ്ങളും അവന്റെ ജീവിതത്തില്‍ ഉള്ളതായി അറിവില്ല.തന്നേയുമല്ല മരണത്തെ കുറിച്ചു ചിന്തിക്കുന്ന ഒരാള്‍ക്ക് ചില മണിക്കൂര്‍ മുന്‍പ് പോലും എങ്ങിനെ ഇതേപോലെ സന്തോഷത്തോടെ പാട്ടുപാടാന്‍ ഒക്കെ കഴിയും ? മരിക്കാന്‍ തീരുമാനിച്ചവന്‍ എന്തിനാ നാട്ടിലേക്ക് ടിക്കറ്റും സാധനങ്ങളും വാങ്ങി ?. നാളെ വൈകുന്നേരം വിമാനത്താവളത്തില്‍ എത്തണമെന്ന് എന്തിന് വീട്ടില്‍ വിളിച്ചറിയിച്ചു ?.

ചോദ്യങ്ങള്‍ ഓരോന്നും കുറെ കൂര്‍ത്ത അസ്ത്രങ്ങളായി ഞങ്ങളുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിക്കുകയായിരുന്നു !.

ഞങ്ങള്‍ ഒന്നും അറിയാത്തത് പോലെ അവന്റെ വീട്ടിലേക്ക് വിളിച്ചു നോക്കി. മൂന്നര വര്‍‌ഷത്തെ കാത്തിരുപ്പിനൊടുവില്‍ വരുന്ന മകനെ സ്വീകരിക്കാന്‍ എയര്‍‌പോര്‍ട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്ന് ആ കൊച്ചു കുടുമ്പം. അവരുടെ ആഹ്ലാദത്തിനിടെ ഒന്നും പറയാന്‍ മനക്കരുത്തില്ലാത്തതിനാല്‍ മറ്റൊരു വാക്കുപോലും പറയാനാവാതെ ഫോണ്‍ വച്ചു.

എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയും ഇവിടുത്തെയും പിന്നെ നാട്ടിലേയും പൊലീസുകാരുടെയും അന്വഷണത്തിന്റേയും ഫലമായി ആ മരണത്തിന്റെ ചുരുള്‍ അഴിഞ്ഞു!.

മരിച്ച സമയത്തിനു മുന്‍പ് അവന്റെ മൊബൈലില്‍ നാട്ടില്‍ നിന്നും വന്ന കോള്‍ പിന്തുടര്‍ന്ന് അന്വഷിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.

റോഷന്‍ കൗമാരത്തിന്റെ ചോരത്തിപ്പില്‍ നാട്ടിലെ ഏതോ വര്‍ഗീയ സഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ആ കുട്ടത്തില്‍ ചില തല്ലുകേസില്‍ ഒക്കെ പ്രതിയും ആയിരുന്നു. എന്നാല്‍ അവന്‍ മടങ്ങി വരുന്നു എന്നറിഞ്ഞ ചില കൂട്ടുകാര്‍ അല്പം പണം പിടുങ്ങാം എന്ന് ഉദ്ദേശത്തോടെ അവനെ വിളിച്ചു പറഞ്ഞു.

"റോഷന്‍ നിന്റെ കേസ് ഇപ്പോഴും നിലവിലുണ്ട്, കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് നീ എയര്‍‌പോര്‍ട്ടില്‍ ഇറങ്ങിയാലുടന്‍ നിന്നെ അറസ്റ്റ് ചെയ്യും, അതുമല്ല പഴയ ആളുകള്‍ നീ വന്നാല്‍ വീട്ടില്‍ അക്രമം നടത്താനും പരിപാടിയുണ്ട്. അത് കൊണ്ട് നീ യാത്ര രണ്ടാഴ്ച മാറ്റിവക്കണം, പിന്നെ കുറച്ചു പൈസയും അയച്ചു തന്നാല്‍ ഞങ്ങള്‍ നല്ലൊരു അഡ്വക്കേറ്റിനെ കണ്ട് ഒക്കെ ശരിയാക്കാം പിന്നെ മറ്റേ പാര്‍‌ട്ടികള്‍ക്ക് എന്തെങ്കിലും കൊടുത്ത് ഒതുക്കി തീര്‍‌ക്കുകയും ചെയ്യാം.

"എല്ലാ സന്തോഷങ്ങളും നഷ്‌ടപെട്ടെന്നു കരുതിയ ഒരു നിമിഷത്തെ ദൗര്‍ബല്യം അവന്‍ അത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു !. എല്ലാത്തില്‍ നിന്നും സ്വയം ഒരു ഒളിച്ചോട്ടം..!

എന്നാലും റോഷന്‍, ഒരു നിമിഷം ഇവിടെയുള്ള ഏതെങ്കിലും ഒരു സുഹൃത്തിനോട് നിനക്ക് ഉപദേശം തേടാന്‍ പാടില്ലായിരുന്നോ.

ഒരു നല്ല ഷര്‍ട്ട് വാങ്ങുമ്പോള്‍ പോലും ഞങ്ങളോട് അഭിപ്രായം തിരക്കാറുള്ള നീ ഞങ്ങളില്‍ ആരോടും എന്താ ഒരു അഭിപ്രായവും ചോദിക്കാതിരുന്നത് !.

ഇത്ര സ്മാര്‍ട്ടായി കാര്യങ്ങളെ അഭിമുഖീകരിക്കുന്ന നിനക്ക് ഈ ഒരു നിമിഷം എന്തേ ഇത്ര പക്വതയില്ലാതെ പോയി ?.

നമ്മുക്കു പരിഹരിക്കാനാവാത്ത ഏതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ ? എല്ലാത്തില്‍ നിന്നും ഉളിച്ചോടാന്‍ അഭയം തേടാന്‍ ഉള്ള താവളമാണോ മരണം?.

ഇനി എന്തിനു നിന്നെ പഴിക്കണം ?. നിന്റെ വിധിയേയോ, അല്ലെങ്കില്‍ തമാശ കാണിച്ചെന്ന് പറഞ്ഞ സുഹൃത്തുക്കളേയോ. ആരെ പഴിപറയാന്‍..!
**********************************************


കുറേ സത്യങ്ങളെ ഒരു നുണയില്‍ ചേര്‍ത്തു വയ്ക്കാന്‍ ഞാന്‍ ശ്രമിച്ചതാണ്. റോഷന്‍ എന്നത് മാത്രം നുണ. ബാക്കി ഉള്ളതൊക്കെ നമ്മുക്കിടയില്‍ എവിടെയെങ്കിലും സംഭവിച്ച, സംഭവിക്കാന്‍ സാദ്ധ്യതയുള്ള സത്യങ്ങളും.

ഒന്നോര്‍‌ത്തു നോക്കിക്കേ..

on Sunday, September 2, 2007

ചിലപ്പോഴൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട് എങ്ങിനെ ഈ ഭൂലോകത്ത് (ബൂലോകത്തല്ല) ഔദ്യോഗികവും അനൗദ്യോഗവുമൊക്കെയായി ഇങ്ങനെ കാക്കത്തൊള്ളായിരം ഭാഷകള്‍ രൂപം കൊണ്ടു എന്ന്..!

മാതാവ് സംസാരിക്കുന്ന ഭാഷ മാതൃഭാഷ എന്ന രീതിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ പോലും പണ്ട് ആദവും ഹവ്വയും സംസാരിച്ച ഭാഷ അങ്ങിനെ തുടര്‍ന്നിരുന്നേനേ, പിന്നെ അവിടെ മുതലാ ഇങ്ങനെ മാറാന്‍ തൂടങ്ങിയത്..?


ഇതേകുറിച്ച് അലോചിച്ചു തലപുകഞ്ഞ് മൂന്നു ശാസ്ത്രജ്ഞര്‍ 'എന്നാപിന്നെ അതൊന്നു കണ്ടു കളയാം' എന്ന രീതിയില്‍ ഒരിക്കല്‍ ഒരു പരീക്ഷണം നടത്തി.


ഒരു കുട്ടിയെ ജനിച്ചതു മുതല്‍ വിജനമായ ഒരിടത്തുള്ള വീട്ടില്‍ താമസിപ്പിക്കുകയും. അച്‌ഛനും അമ്മയും മാത്രമല്ല അവിടെയുള്ള ഒരു മണ്‍തരിപോലും ഒരക്ഷരം മിണ്ടരുതെന്ന നിഗമനത്തില്‍ വളര്‍ത്തി."അപ്പോള്‍ പിന്നെ കുട്ടി ഏത് ഭാഷയില്‍ സംസാരിക്കും എന്ന്‍ ഒന്ന് കാണല്ലോ " .


പക്ഷേ നാലു വയസായതു മുതല്‍ കുട്ടി നല്ല 'തത്ത പറയുംപോലെ' സംസാരിക്കാന്‍ തുടങ്ങി. അതേ, തത്ത പറയും പോലെ തന്നെ. കാരണം ആ വീടിന്റെ മച്ചിന്മേല്‍ ഒരു തത്തയും തത്തമ്മയും കുടുമ്പവും കൂടുകെട്ടി താമസമുണ്ടായിരുന്നു അവരുടെ ആശയങ്ങള്‍ കൈമാറുന്ന രീതി ഈ കുട്ടിയും തൂടര്‍ന്നു..!

അന്നുമുതലാണ് ഈ "തത്ത പറയും പോലെ" എന്ന ശൈലി രൂപം കൊണ്ടത്..!


ഇതൊക്കെ ഇപ്പൊള്‍ പറഞ്ഞു വരാന്‍ കാര്യം എന്താ എന്നാണൊ..? ഈ ഭാഷയുടെ ചില പ്രശ്നങ്ങളെ കുറിച്ചോര്‍ത്തത് കൊണ്ട് പറഞ്ഞു പോയതാ.


**************************************************

ഇവിടെ ഒരു ഓഫീസിലെ ഓഫീസ് ബോയ് ആണ് പപ്പേട്ടന്‍.

ഈ തിരുവോണത്തിന് പപ്പേട്ടന് അവധി വേണം. പപ്പേട്ടന്‍ അറബിക്കാരനായ ബോസിനോട് ചെന്ന് അവധി ചോദിച്ചു.


" വാട്ടീസ് ദിസ് ഓണം..? " : അറബി ചോദിച്ചു.


പൊതുവേ ഇംഗ്ലിഷ് ജീവിക്കാനുള്ളത് മാത്രം പറയാനറിയുന്ന പപ്പേട്ടന്‍ ഒന്ന് പകച്ചു. എന്തായിപ്പ പറയുക. അവസാനം ഒരു വിധം പറഞ്ഞൊപ്പിച്ചു.


"സര്‍, വണ്‍ അണ്ടര്‍‌വേള്‍ഡ് കിങ്ങ് കമിങ്ങ്..ഐ വാണ്ട് ട്രീറ്റ് ഹിം"


അല്പം അത്ഭുതത്തോടെ ബോസ്സ് ചോദിച്ചു : 'വാട്ട്..? അണ്ടര്‍‌വേള്‍ഡ് കിങ്ങ്..?'


പപ്പേട്ടനു ആശ്വാസമായി. ഹോ, അത്രെങ്കിലും മനസിലായല്ലോ. പപ്പേട്ടന്‍ ഉറപ്പിച്ചു.


"യെസ് സാര്‍, അണ്ടര്‍‌വേള്‍ഡ് ബിഗ് കിംഗ് കമ്മിങ്ങ്"


സത്യത്തില്‍ പപ്പേട്ടനെ കുറ്റം പയാനൊക്കുമോ ? പപ്പേട്ടന്‍ പഠിച്ച 10ആം ക്ലാസുവരെ ഒരിടത്തും പാതാളത്തെ എന്താ ഇംഗ്ലിഷില്‍ പറയുക എന്നു പഠിപ്പിച്ചില്ല. പിന്നെന്തു ചെയ്യും. മാവേലിയെ താഴേക്കാണ് ചവിട്ടി താഴ്‌ത്തിയതും ആവിടാണ് പുള്ളിക്കാരന്റെ താമസവും. അപ്പൊ പിന്നെ ഇതല്ലേ ശരി ?. പപ്പേട്ടന്റെ സംശയം ന്യായമാണ്.


പക്ഷേ, ബോസ്സ് പപ്പേട്ടന് ലീവ് കൊടുത്തുല്ലെന്നു മാത്രമല്ല അന്നേ ദിവസം രണ്ട് മണിക്കൂറ് ഓവര്‍‌ടൈം കൂടെ ചെയ്യാന്‍ പറഞ്ഞതിന്റെ കാരണം പപ്പേട്ടന് ഇന്നും അജ്ഞാതം !.
**************************************************

നാട്ടിലെ ഒരു ഓഫീസിലെ തൂപ്പുകാരിയായിരുന്നു സരള, അവിടുത്തെ തന്നെ പ്യൂണ്‍ ആണ് സരസു എന്ന സരസമ്മ . ഒരേ ദിവസമാണ് ജോലിക്കു കയറിയതെങ്കിലും തമ്മില്‍ കണ്ടാല്‍ നമ്മുടെ സീയെമ്മും പിണറായിയും പോലെയാ.


ഒരു ദിവസം മാനേജര്‍ എന്തോ ആവശ്യത്തിന് പ്യൂണിനെ തിരക്കി കാണാതായപ്പോഴാണ് സരള ആ വഴി പോകുന്നത്.


മനേജര്‍ സരളയോട് ചോദിച്ചു :'സരസുവിനെ കണ്ടോ സരളേ..'


അല്പം നീരസത്തോടെ സരള പറഞ്ഞു : "ഹോ, ഇനി അവള്‍ വന്നാലെന്താ വന്നില്ലെങ്കിലെന്താ, എപ്പോ വേണേ വരാം പോകാം. സാറമ്മരെല്ലാം കൂടി ഉത്സാഹിച്ച് അവളെ 'പ്രഗ്‌നന്റ്' ആക്കിയല്ലോ."


മനേജറുടെ അടിവയറ്റില്‍ നിന്നും പേരറിയാത്തൊരു വലിയ വേദന അങ്ങിനെ ഉരുണ്ടുകൂടി നെഞ്ചിലെത്തി കെട്ടിനിന്നു!.


കാലം അതാണല്ലോ, നമ്മള്‍ കാണുന്നതല്ലേ. കഴിഞ്ഞ ഒരു പെണ്‍‌വാണിഭകേസില്‍ പെണ്‍കുട്ടി ഒരു സിനിമ നടന്റെ പേരു പറഞ്ഞു. അവസാനം പോലീസ് ചോദ്യം ചെയ്യലില്‍ ആണ് കുട്ടി സമ്മതിച്ചത് ആ നടനെ ഇതേവരെ താന്‍ കണ്ടിട്ടേയില്ല അതുകൊണ്ട് കോടതിയില്‍ വച്ച് 'ഒന്ന് അടുത്ത് കാണല്ലോ' എന്ന് വച്ചാ പറഞ്ഞതെന്ന് !.


അതെപോലെ വല്ലതും പറഞ്ഞുപോയാന്‍ ദൈവമേ..!!


ഭാഗ്യം, മനേജരുടെ ഹൃദയം പൊട്ടിത്തകരും മുന്‍പ് സരള വാക്യം മുഴുപ്പിച്ചു.


നമ്മളൊക്കെ പാവങ്ങള്‍ ഇപ്പോഴും 'ടെമ്പറി'..!


അപ്പോഴാണ് മനേജര്‍ക്കും കാര്യം പിടികിട്ടിയത്. പ്യൂണ്‍ വേക്കന്‍സി വന്നപ്പോള്‍ സരസുവിനെ അവിടെ 'പെര്‍മനെന്റ്" ആയി നിയമിച്ചിരുന്നു അതാ ഈ സരള പറഞ്ഞത് !.
**************************************************

ഈ പ്രശ്നങ്ങള്‍ ഇംഗ്ലിഷില്‍ മാത്രമല്ല. നമ്മുടെ മലയാളത്തിലും ഉണ്ടാകാറുണ്ട്.


എന്റെ മുറിയിലെ സഹതാമസക്കാരന്‍ കാദര്‍കുട്ടി ലീവിനു പോയി കല്യാണമൊക്കെ കഴിഞ്ഞു തിരിച്ചു വന്നു. വന്നതിന്റെ പിറ്റേന്നു പുതുമണവാട്ടിക്ക് ഫൊണ്‍ ചെയ്തു.


അതുവരെ മനസില്‍ അടക്കി നിര്‍ത്തിയിരുന്ന ഹോംസിക്ക്നസും, പ്രണയനൈരാശ്യം, സ്‌നേഹം ഒക്കെ കൂടി ധാരധാരയായി ഫോണിലൂടെ ഒഴുകി.

സംസാരം അവസാനിപ്പിക്കാന്‍ നേരം ഒരല്പം റൊമാന്റിക് ആയി കാദര്‍ ചോദിച്ചു.


'പാത്തൂ .. ഒരുമ്മ തരൂ...'


പത്തു ഉടനെ മറുപടി : " ങാ .. ഉമ്മ അപ്പുറത്തുണ്ട് ഒരുമിനിറ്റേ ഞാന്‍ ഇപ്പൊ വിളിക്കാം.."


അയ്യോ അല്ലല്ല ഉമ്മയല്ല... ഒരു 'ഉഉഉ..മ്മ..'


പക്ഷേ അതു പറഞ്ഞു തീരുന്നതിനുള്ളില്‍ അങ്ങേതലക്കല്‍ നിന്നും കാദര്‍ ഉമ്മയുടെ വാക്കുകള്‍ കേട്ടു.


"ങാ..ഉമ്മയാടാ മോനെ.. നിനക്ക് സുഖാണോടാ.. "


അതിനു കാദര്‍ മറുപടി പറഞ്ഞത് ചുണ്ടിന്റെ ചുണ്ടിന്റെ താഴെവച്ചായിരുന്നതിനാല്‍ ഉമ്മ കേട്ടുകാണാന്‍ വകുപ്പില്ല.


പിന്നെ എപ്പൊഴെങ്കിലും 'ഉമ്മ കിട്ടിയോ കാദറേ', എന്ന് ചോദിക്കുന്നത് മര്യാദ അല്ലാത്തത് കൊണ്ട് ഞാന്‍ ചോദിച്ചിട്ടുമില്ല, എനിക്കറിയുകയും ഇല്ല.
**************************************************

മറ്റൊരാള്‍ നാട്ടിലേക്ക് ഭാര്യക്ക് ഫോണ്‍ ചെയ്ത് സംസാരിക്കുന്നതിനിടെ ചോദിച്ചു


"കുട്ടികളൊക്കെ സ്കൂള്‍ വിട്ടു വരാറായില്ലെ, ചോറും കറിയും ഒക്കെ ആയോ.."?


'ഹൂം" :ഭാര്യ ഒന്നു മൂളീ.


എന്താ കറി..?


ആയില്ല..


അതുകൊള്ളാം ഇതേവരെ ചോറും കറിയും ഒന്നും ആയില്ലേ..? പിന്നെ നീ എന്തെടുക്കുവായിരുന്നു...


ഹയ്യോ ചേട്ടാ ആയില്ലെന്നല്ലാ, അയിലമീന്‍ കറി എന്ന ഞാന്‍ പറഞ്ഞത്.


**************************************************

ഇനി പറ, ഈ യൂണിക്കോഡ് പോലെ ഒറ്റ ഭാഷ മാത്രമായിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടാകുമായിരുന്നോ..?


കവി പാടിയതു പോലെ,


വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കാന്‍ മോഹം ...