നിനക്കായിരം നാവുകളാരു തന്നു ?
പതിവായി വന്നവള്‍
പറയാന്‍ ഞാനോര്‍ത്തത്
നിന്നിലൊതുങ്ങുകയായിരുന്നോ ?
വസന്ത പഞ്ചമി
നാളുകളെത്രയോ
പിന്നെയും വന്നു മറഞ്ഞു പോയ് !
പാടിത്തളര്‍ന്നെന്റെ
മാറില്‍ പതിഞ്ഞൊരാ
പൂമുഖമെന്തേ തുടുത്തു പോയീ
സ്വപ്നങ്ങള്‍ വില്‍ക്കുന്ന
രാജകുമാരീ, നിന്റെ
സ്വരലോക വാതില്‍ തുറക്കുകില്ലേ ?
തമ്പുരു മീട്ടിയാ
ഉമ്മറ വാതുക്കല്
എന്നെയും കാത്തുനീ
നില്‍ക്കയില്ലെ ?